India

നാലു ലിംഗായത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്?; വൊക്കലിഗരെ ചാക്കിലാക്കി കോണ്‍സിന്റെ തിരിച്ചടി

കര്‍ണാടകയില്‍ നാളെ വൈകിട്ട് വിശ്വാസവോട്ട് തേടണമെന്ന സുപ്രിം കോടതി ഉത്തരവോടെ ബിജെപിയും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള എതിര്‍ ക്യാംപും രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ നാളെ വൈകിട്ട് വിശ്വാസവോട്ട് തേടണമെന്ന സുപ്രിം കോടതി ഉത്തരവോടെ ബിജെപിയും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള എതിര്‍ ക്യാംപും രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാക്കി. ഏതു വിധേനയും വിശ്വാസവോട്ടെടുപ്പു ജയിക്കാനുള്ള നിശ്ചയ ദാര്‍ഢ്യത്തിലാണ് ബിജെപി. എന്നാല്‍ തങ്ങളുടെ ക്യാംപില്‍നിന്ന് ഒരാള്‍ പോലും വിട്ടുപോവാതാരിക്കാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ജാഗ്രത ശക്തമാക്കിയതോടെ പ്രവചനാതീതമായി കാര്യങ്ങള്‍.

വിശ്വാസവോട്ടു സമയത്ത് സഭയിലെ ആകെ അംഗങ്ങളുടെ എണ്ണം കുറയ്ക്കുക എന്ന തന്ത്രം പയറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. നിലവുള്ള 104 പേരുടെ പിന്തുണ കൊണ്ടുതന്നെ വിശ്വാസവോട്ടു നേടാന്‍ ഇതിലൂടെയാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കോണ്‍ഗ്രസ്-ജെഡിഎസ് ക്യാംപിലെ നാലു ലിംഗായത്ത് എംഎല്‍എമാരെയാണ് ബിജെപി ഇതിനായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നത്. കൂറു മാറി വോട്ടുചെയ്യാനല്ല, മറിച്ച് സഭയില്‍ എത്താതിരിക്കാനാണ് പാര്‍ട്ടി ഇവരോട് ആവശ്യപ്പെടുന്നത് എന്നാണ് സൂചനകള്‍. 

അതേസമയം ബിജെപിയെ അതേ നാണയത്തില്‍ നേരിടാനുള്ള നീക്കമാണ് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം നടത്തുന്നത്. ബിജെപി പക്ഷത്തുള്ള മൂന്ന് വൊക്കലിഗ എംഎല്‍എമാരെ കോണ്‍ഗ്രസ് ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അവസാന നിമിഷം ഇവര്‍ യെദ്യൂരപ്പയെ കൈവിടുന്ന സാഹചര്യമുണ്ടാക്കാനാണ് ശ്രമം. തങ്ങളുടെ പക്ഷത്തുനിന്ന് അംഗങ്ങളെ അടര്‍ത്തിയെടുക്കുന്നതില്‍ ബിജെപി വിജയിച്ചാല്‍ പോലും അവസാന നിമിഷം അപ്രതീക്ഷിതമായുണ്ടാകുന്ന ഈ അടിയില്‍ ബിജെപിയെ വീഴ്ത്താനാവുമെന്ന് കോണ്‍ഗ്രസ് തന്ത്രം മെനയുന്നവര്‍ കണക്കു കൂട്ടുന്നു.

ആശയക്കുഴപ്പം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തങ്ങളുടെ പക്ഷത്തുള്ള എംഎല്‍എമാരുടെ എണ്ണം പെരുപ്പിച്ചു പറയുന്ന തന്ത്രവും ബിജെപി പയറ്റുന്നുണ്ട്. 120 പേരുടെ പിന്തുണ ഉണ്ടെന്നാണ് കര്‍ണാടകയിലെ മുതിര്‍ന്ന നേതാവ് ശോഭ കരന്തലജെ അവകാശപ്പെട്ടത്. വിശ്വാസ വോട്ടു ജയിക്കാനുള്ള അംഗബലമുണ്ടെന്ന് എല്ലാ ബിജെപി നേതാക്കളും ആവര്‍ത്തിച്ചു പറയുന്നത് ഈ തന്ത്രത്തിന്റെ ഭാഗമാണെന്നാണ് സൂചന.

തങ്ങളുടെ പക്ഷത്തുള്ള ഒരാളെ ബിജെപി തട്ടിയെടുത്തതായി ഇതിനകം കോണ്‍ഗ്രസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആനന്ദ് സിങ് കേന്ദ്ര ഏജന്‍സിയുടെ തടങ്കലിലാണെന്നാണ് പാര്‍്ട്ടി നേതാവ് ഗുലാംനബിആസാദ് ആരോപിച്ചത്. ഹൈദരാബാദിലേക്കുള്ള സംഘത്തില്‍ ഇല്ലാതിരുന്ന പ്രതാപ ഗൗഡ പാട്ടീല്‍ നാളെ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എംഎല്‍എമാരെ നാളെ ഹൈദരാബാദില്‍നിന്ന് ബംഗളൂരുവില്‍ എത്തിക്കുമെന്ന് കുമാരസ്വാമി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

പേടിപ്പിക്കൽ തുടരും! ഹൊറർ പടവുമായി വീണ്ടും രാഹുൽ സദാശിവൻ; ഇത്തവണ മഞ്ജു വാര്യര്‍ക്കൊപ്പം

ഏതു സമയത്ത് എത്ര നേരം വെയിൽ കൊള്ളണം?

കീഴ്ശാന്തിമാരില്‍ കര്‍ശന നീരീക്ഷണം; പോറ്റിയെ പോലുള്ളവരെ ഒഴിവാക്കും; ഇനി എല്ലാം വിജിലന്‍സ് എസ്പിയുടെ മേല്‍നോട്ടത്തില്‍; പിഎസ് പ്രശാന്ത്

സൗദിയിൽ ഫുഡ് ട്രക്കുകൾക്ക് കടും വെട്ട്; ഈ പ്രദേശങ്ങളിൽ കച്ചവടം പാടില്ല

SCROLL FOR NEXT