India

നിങ്ങള്‍ എന്തുചെയ്തു?; ബിഹാറില്‍ കുട്ടികളുടെ കൂട്ടമരണത്തില്‍ സുപ്രീം കോടതിയ്ക്ക് ആശങ്ക; ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ്

ബിഹാറിലെ മുസാഫര്‍പൂരിലും സമീപ ജില്ലകളിലും പടര്‍ന്നുപിടിച്ച മസ്തിഷ്‌കജ്വരത്തെ തുടര്‍ന്ന് 150ല്‍ അധികം കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ ആശങ്കയറിയിച്ച് സുപ്രീംകോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിഹാറിലെ മുസാഫര്‍പൂരിലും സമീപ ജില്ലകളിലും പടര്‍ന്നുപിടിച്ച മസ്തിഷ്‌കജ്വരത്തെ തുടര്‍ന്ന് 150ല്‍ അധികം കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ ആശങ്കയറിയിച്ച് സുപ്രീംകോടതി. സ്ഥിതിഗതികളെക്കുറിച്ച് ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര, ബിഹാര്‍, യുപി സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു

പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എഴുതി തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ടാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്തെല്ലാം തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് കോടതി ചോദിച്ചു.സ്ഥിതി നിയന്ത്രണവിധേയമാണെന്നും എല്ലാവിധ നടപടികളും സ്വീകരിച്ചുവെന്നുമാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. രോഗം നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാര്‍ വേണ്ടവിധത്തില്‍ ഇടപെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. 

അസുഖത്തെത്തുടര്‍ന്ന് ഇതുവരെ 167 കുട്ടികള്‍ മരിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാര്‍ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസങ്ങളില്‍ ബിഹാറില്‍ പ്രതിഷേങ്ങള്‍ നടന്നിരുന്നു. മുസാഫര്‍പൂര്‍ മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി നിതീഷ് കുമാറിന് എതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊട്ടിക്കലാശത്തിന് നാലുനാള്‍ മാത്രം ബാക്കി; പ്രധാനമന്ത്രി ഇന്ന് വീണ്ടും കേരളത്തില്‍; സ്ഥാനാര്‍ഥികളുമായി കൂടിക്കാഴ്ച; തലസ്ഥാനത്ത് വന്‍ റോഡ് ഷോ

അമരിക്ക വെടിനിര്‍ത്തല്‍ അഭ്യര്‍ഥിച്ചു? യുഎസ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ട് ഇറാന്‍, ചര്‍ച്ചകളെ ബാധിക്കില്ല, പ്രതികരിച്ച് ട്രംപ്

ബിഹാറില്‍ വിഷമദ്യദുരന്തം; മരണം അഞ്ചായി; 12 പേര്‍ അറസ്റ്റില്‍; അന്വേഷണത്തിന് പ്രത്യേക സംഘം

രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്; നിര്‍ണായകനീക്കം; ജാമ്യം ലഭിക്കുമോ?

'തെരഞ്ഞെടുപ്പ് കളം പിടിക്കാന്‍ കോണ്‍ഗ്രസ്'; പ്രവര്‍ത്തകരെ ആവേശത്തിലാക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും കേരളത്തില്‍

SCROLL FOR NEXT