India

നിയന്ത്രണ രേഖയില്‍ 20,000 സൈനികരെ വിന്യസിച്ച് പാകിസ്ഥാന്‍; ഭീകര സംഘടനയുമായി ചൈന ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്; സൂക്ഷ്മ നിരീക്ഷണവുമായി സേന

അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യ- ചൈന സംഘര്‍ഷം നിലനില്‍ക്കെ നിയന്ത്രണ രേഖയിലേക്ക് 20,000 സൈനികരെ വിന്യസിച്ച് പാകിസ്ഥാന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യ- ചൈന സംഘര്‍ഷം നിലനില്‍ക്കെ നിയന്ത്രണ രേഖയിലേക്ക് 20,000 സൈനികരെ വിന്യസിച്ച് പാകിസ്ഥാന്‍. പാക് അധിനിവേശ കശ്മീരിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാനിലാണ് രണ്ട് കമ്പനി സേനയെ പാകിസ്ഥാന്‍ വിന്യസിച്ചിരിക്കുന്നത്. ജമ്മു കശ്മീരില്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ ഭീകരസംഘടനയായ അല്‍ ബദറുമായി ചൈനീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യയുടെ ബാലാക്കോട്ട് ആക്രണത്തിന് ശേഷം അതിര്‍ത്തിയില്‍ വിന്യസിച്ചതിനെക്കാള്‍ കൂടുതല്‍ സേനയെയാണ് പാകിസ്ഥാന്‍ ഇപ്പോള്‍ രംഗത്തിറക്കിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചകളില്‍ പാക്-ചൈനീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നിരന്തരം ചര്‍ച്ചകള്‍ നടന്നു എന്നാണ് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ലഡാക്കില്‍ ചൈന സൈനികരെ വിന്യസിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ഗില്‍ജിത്  ബാള്‍ട്ടിസ്ഥാനില്‍ സൈന്യത്തെ രംഗത്തിറക്കിയിരിക്കുന്നത്. സ്ഥിതിഗതികള്‍ ഇന്ത്യന്‍ സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.

ഗില്‍ജിത് ബാള്‍ട്ടിസ്ഥാനിലെ എയര്‍ ബേസ് ക്യാമ്പ് ചൈനീസ് എയര്‍ ഫോഴ്‌സിന് സഹായമൊരുക്കുന്ന തരത്തില്‍ പാകിസ്ഥാന്‍ സജ്ജീകരിച്ചിട്ടുണ്ടെന്നാണ്  ഇന്ത്യന്‍ സൈന്യം സംശയിക്കുന്നത്.

പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയാണ് അല്‍ ബദര്‍. നീണ്ട നാളുകള്‍ക്ക് ശേഷം കശ്മീരില്‍ അല്‍ ബദറിന്റെ സാന്നിധ്യം വ്യക്തമായിട്ടുണ്ടെന്ന് നേരത്തെ ജമ്മു കശ്മീര്‍ പൊലീസ്  അറിയിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ഊബര്‍ നിരോധിച്ചിട്ടില്ല; ആറു പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

കളർഫുൾ മുടി! ഈ ട്രെൻഡ് അത്ര സേയ്ഫ് അല്ല, എന്താണ് മൾട്ടി-ടോൺഡ് ഹെയർ കളറിങ്?

'വേടനെപ്പോലും ഞങ്ങള്‍ സ്വീകരിച്ചു, കയ്യടി മാത്രമാണുള്ളത്'; സിനിമാ അവാര്‍ഡില്‍ മന്ത്രി സജി ചെറിയാന്‍

പ്രതിക റാവലിനു മെഡൽ ഇല്ല; തന്റേത് അണിയിച്ച്, ചേർത്തു പിടിച്ച് സ്മൃതി മന്ധാന

SCROLL FOR NEXT