India

നിയമസഭാസമ്മേളനത്തിന് രണ്ടുനാള്‍ മാത്രം ; 20 അസംബ്ലി ജീവനക്കാര്‍ക്ക് കോവിഡ് ; യുപിയില്‍ ആശങ്ക

നിയമസഭയില്‍ എത്തുന്നതിന് മുമ്പ് എല്ലാ എംഎല്‍എമാരും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ : നിയമസഭയുടെ ശൈത്യകാല സമ്മേളനം ആരംഭിക്കാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ ഉത്തര്‍പ്രദേശ് അസംബ്ലിയിലെ 20 സ്റ്റാഫ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. 300 അസംബ്ലി ജീവനക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയെന്നും ഇതില്‍ 20 പേര്‍ പോസിറ്റീവ് ആണെന്നും സ്പീക്കര്‍ ഹൃദയ നാരായണ്‍ ദീക്ഷിത് അറിയിച്ചു. 

കോവിഡ് സ്ഥിരീകരിച്ചവരില്‍ അണ്ടര്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. പരിശോധന നടത്തിയ മറ്റ് ജീവനക്കാരുടെ ഫലം ലഭിച്ചിട്ടില്ല. ഇതിനായി കാത്തിരിക്കുകയാണെന്നും അസംബ്ലി സെക്രട്ടേറിയറ്റ് അറിയിച്ചു. 

നിലവിലെ സാഹചര്യത്തില്‍ നിയമസഭയില്‍ എത്തുന്നതിന് മുമ്പ് എല്ലാ എംഎല്‍എമാരും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. കോവിഡ് പരിശോധനയ്ക്കായി ബുധനാഴ്ച നിയമസഭ കെട്ടിടത്തില്‍ സൗകര്യം ഒരുക്കിയിട്ടുള്ളതായും സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്. കോവിഡ് പരിശോധന നിര്‍ബന്ധമാണെന്നും സ്പീക്കര്‍ അറിയിച്ചു. 

ഉത്തര്‍പ്രദേശില്‍ 403 അംഗ നിയമസഭയില്‍ ഏഴു സീറ്റുകള്‍ ഒഴിവുണ്ട്. ശേഷിക്കുന്ന 396 അംഗങ്ങളാണുള്ളത്. മന്ത്രിമാരായ കമല്‍ റാണി വരുണ്‍, ചേതന്‍ചൗഹാന്‍ എന്നിവര്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. 10 മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗധരി തുടങ്ങിയവര്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അതിദാരിദ്ര്യമുക്ത പ്രഖ്യപനം പിആര്‍ വര്‍ക്ക്; പാവങ്ങളെ പറ്റിച്ച് കോടികളുടെ ധൂര്‍ത്ത്; കണക്കുകള്‍ക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

'വെറും വാ​ഗ്ദാനം... അതും പറഞ്ഞ് പോയ എംപിയാണ്'; വീണ്ടും, പ്രതാപന് 'പഴി'; സുരേഷ് ​ഗോപി മാന്യനെന്ന് തൃശൂർ മേയർ (വിഡിയോ)

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; ഒന്‍പതാം ക്ലാസുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ചു; 26കാരന് 30 വര്‍ഷം കഠിനതടവ്

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

SCROLL FOR NEXT