India

പണ്ട് പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയും പിഎന്‍ബിയില്‍ നിന്ന് ലോണ്‍ എടുത്തിരുന്നു

12000 രൂപ വിലയുള്ള ഫിയറ്റ് കാര്‍ വാങ്ങുന്നതിനായി 5000 രൂപയുടെ കുറവ് വന്നതിനാലാണ് ശാസ്ത്രി ലോണ്‍ എടുത്തത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വജ്രവ്യാപാരിയായ നീരവ് മോദി 11,400 കോടി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് തട്ടിച്ച് നാടുവിട്ടു. തിരിച്ചു പിടിക്കാനായി പഞ്ചാബ് നാഷണല്‍ ബാങ്ക് നെട്ടോട്ടമോടുമ്പോള്‍ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ലാളിത്യവുമായി ബന്ധപ്പെട്ട ചില സംഭവങ്ങള്‍ വാര്‍ത്തകളില്‍ നിറയുന്നു. അരനൂറ്റാണ്ട് മുമ്പ് ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിരുന്നു. കാര്‍ വാങ്ങുന്നതിനായാണ് ലോണ്‍ എടുത്തത്. അന്ന്  12000 രൂപ വിലയുള്ള ഫിയറ്റ് കാര്‍ വാങ്ങുന്നതിനായി 5000 രൂപയുടെ കുറവ് വന്നതിനാലാണ് ശാസ്ത്രി ലോണ്‍ എടുത്തത്.ലോണ്‍ തിരിച്ചടയ്ക്കുന്നതിന് മുന്‍പായി ശാസ്ത്രി മരണത്തിന് കീഴടങ്ങിയിരുന്നു. തുടര്‍ന്ന് ശാസ്ത്രി തന്റെ ഭാര്യയുടെ കുടുംബ പെന്‍ഷനില്‍ നിന്നാണ് തുക തിരിച്ചടച്ചത്

കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ഈ വാര്‍ത്ത സോഷ്യല്‍ മീഡിയില്‍ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തയ്ക്ക് വലിയ പ്രചാരം ലഭിച്ചത്. സാധാരണക്കാരന് ലോണ്‍ നല്‍കുമ്പോള്‍ പാലിക്കേണ്ടേ ചട്ടങ്ങള്‍ തന്നോട് കാണിക്കണമെന്ന് ശാസ്ത്രി ആവശ്യപ്പെട്ടതായും തരൂരിന്റെ പോസ്റ്റില്‍ പറയുന്നു. ശാസ്്ത്രി അന്ന് ഉപയോഗിച്ച കാര്‍ ഇപ്പോഴും ഡല്‍ഹിയിലെ ലാല്‍ ബഹദൂര്‍ സ്മരകത്തില്‍ സൂക്ഷിക്കുന്നുണ്ട്. 1894ല്‍ സ്ഥാപിച്ച പഞ്ചാബ് നാഷണല്‍ ബാങ്ക് ഇന്ന് അറിയപ്പെടുന്നത് രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിന്റെ പേരിലാണെന്നതും ചരിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

കേരളത്തിൽ എസ്ഐആറിന് ഇന്നുതുടക്കം, കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

അപകടനില തരണം ചെയ്തില്ല; ശ്രീക്കുട്ടിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം; 121 മണ്ഡലങ്ങള്‍ വ്യാഴാഴ്ച പോളിങ് ബൂത്തില്‍

കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നു, ചെന്നൈയിലെത്തിച്ച് വേർതിരിച്ചു; റിമാൻഡ് റിപ്പോർട്ട്

SCROLL FOR NEXT