India

'പറയുന്നത് രാമനെക്കുറിച്ച്, ചിന്ത നാഥുറാമിനെയും' ; രാമക്ഷേത്രത്തില്‍ ആര്‍എസ്എസ് മേധാവിയുടേത് 'തവളക്കരച്ചിലെന്ന്' കോണ്‍ഗ്രസ്

രാമനെക്കുറിച്ച് പറയുകയും നാഥുറാമിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ്. മഴക്കാലത്ത് തവളകളുടെ കരച്ചിലിന് സമാനമാണ് ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവനയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. മഴക്കാലത്ത് തവളകള്‍ ചില ശബ്ദം ഉണ്ടാക്കും. അതുപോലെയാണ് തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ആര്‍എസ്എസ് രാമക്ഷേത്ര വിഷയം എടുത്തിടുന്നതെന്ന് സുര്‍ജേവാല പറഞ്ഞു. 

ബിജെപിയും ആര്‍എസ്എസും കലിയുഗത്തിലെ കൈകേയിമാരാണ്. ഓരോ തെരഞ്ഞെടുപ്പിനും നാലുമാസം മുമ്പേ ബിജെപിയും ആര്‍എസ്എസും രാമനെ തിരികെ കൊണ്ടുവരും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാമനെ അവര്‍ ഉപേക്ഷിക്കും. ഇതാണ് തുടര്‍ന്നുവരുന്നത്. 

സത്യയുഗത്തില്‍ കൈകേയി രാമനെ 14 വര്‍ഷത്തെ വനവാസത്തിനാണ് അയച്ചത്. എന്നാല്‍ കലിയുഗത്തില്‍ ബിജെപിയും ആര്‍എസ്എസും രാമനം 30 വര്‍ഷത്തെ വനവാസത്തിനാണ് അയച്ചതെന്ന് സുര്‍ജേവാല പരിഹസിച്ചു. രാമനെക്കുറിച്ച് പറയുകയും നാഥുറാമിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നു. ഇതാണ് ബിജെപിയെന്ന് സുര്‍ജേവാല അഭിപ്രായപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT