India

പശുമന്ത്രിക്കും രക്ഷയില്ല, രാജ്യത്തെ ആദ്യ പശുമന്ത്രിയും പരാജയപ്പെട്ടു

സിരോഹയില്‍ നിന്നും ജനവിധി തേടിയ ഒട്ടാറാം ദെവാസിയാണ് പരാജയപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരില്‍ ഇന്ത്യയിലെ ആദ്യ പശുമന്ത്രിയും. സിരോഹയില്‍ നിന്നും ജനവിധി തേടിയ ഒതാറാം ദെവാസിയാണ് പരാജയപ്പെട്ടത്. 

വസുന്ധര രാജെ മന്ത്രിസഭയില്‍ പശുവകുപ്പായിരുന്നു ദെവാസിക്ക്. ഭോപാജി എന്ന പേരിലാണ് പശുമന്ത്രിയായ ഒതാറാം അറിയപ്പെടുന്നത്. ഗോപരിപാലന്‍ എന്നായിരുന്നു പശുവകുപ്പിന്റെ പേര്. 2013ല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രത്യേക പശുവകുപ്പ് വാഗ്ദാനം ചെയ്താണ് അധികാരത്തിലെത്തിയത്.
പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ സന്യാം ലോധ ദെവാസിയെ പരാജയപ്പെടുത്തിയത്. നേരത്തെ കോണ്‍ഗ്രസിലായിരുന്ന ലോധ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പാര്‍ട്ടിവിട്ട് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു.

രാജസ്ഥാനില്‍ വസുന്ധര രാജെ മന്ത്രിസഭയിലെ 19 മന്ത്രിമാരില്‍ 13 പേരും പരാജയപ്പെട്ടു. 199 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനില്‍ 99 സീറ്റുകളില്‍ ജയം പിടിച്ചാണ്‍ കോണ്‍ഗ്രസിന്റെ തിരിച്ചു വരവ്. 73 സീറ്റിലാണ് ബിജെപിയുടെ വിജയം. നൂറ് സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിഎസ്പി ഇവിടെ ആറിടത്തും, മറ്റുള്ളവര്‍ 21 ഇടത്തും ജയിച്ചു കയറി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT