India

പാമ്പിനെ കൊല്ലാന്‍ കരിമ്പിന്‍ തോട്ടത്തിന് തീയിട്ടു; പത്ത് ദിവസം പ്രായമായ അഞ്ച് പുള്ളിപ്പുലി കുഞ്ഞുങ്ങള്‍ വെന്തുമരിച്ചു

കരിമ്പിന്‍ തോട്ടത്തില്‍ പാമ്പുണ്ടെന്ന സംശയിച്ച് കര്‍ഷകന്‍ തീയിടുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

പൂനെ; പാമ്പിനെ കൊല്ലാനായി കരിമ്പിന്‍ തോട്ടത്തിന് തീയിട്ടതിനെ തുടര്‍ന്ന് പത്ത് ദിവസം പ്രായമായ അഞ്ച് പുള്ളിപ്പുലി കുഞ്ഞുങ്ങള്‍ വെന്തുമരിച്ചു. പൂനെയില്‍ ബുധനാഴ്ച രാവിലെയാണ് ദാരുണസംഭവമുണ്ടായത്. കരിമ്പിന്‍ തോട്ടത്തില്‍ പാമ്പുണ്ടെന്ന സംശയിച്ച് കര്‍ഷകന്‍ തീയിടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുള്ളിപ്പുലി കുഞ്ഞുങ്ങളെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയത്. 

വിളവെടുപ്പിന് മുന്‍പായി തോട്ടത്തിലെ മാലിന്യങ്ങള്‍ കത്തിക്കുന്നത് പതിവാണ്. അമ്മ ഭക്ഷണം അന്വേഷിച്ച് പോയ സമയത്തായിരിക്കും തീ പടര്‍ന്നു പിടിച്ചതെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിഗമനം. കുട്ടികളെ അന്വേഷിച്ച് കാണാതാകുന്നതോടെ അമ്മ പുലി അക്രമകാരിയാവാനും സാധ്യതയുണ്ട്. അതിനാല്‍ രാത്രിയില്‍ പെട്രോളിങ് ശക്തമാക്കിയിരിക്കുകയാണ്. പുലിയുടെ ആക്രമണം ഭയന്ന് തോട്ടത്തിലേക്ക് മടങ്ങാനുള്ള ഭയത്തിലാണ് കര്‍ഷകര്‍. 

കാട് ചുരുങ്ങിയതോടെ പുള്ളിപ്പുലികളെ കരിമ്പിന്‍ തോട്ടങ്ങളിലാണ് സാധാരണ കാണുന്നത്. തോട്ടങ്ങളില്‍ കിടന്നായിരിക്കും അമ്മപുലികള്‍ പ്രസവിക്കുക. കുട്ടികള്‍ വളര്‍ന്നു വലുതാകുന്നതുവരെ തോട്ടത്തിലായിരിക്കും താമസം. കരിമ്പിന്റെ വിളവെടുപ്പ് തുടങ്ങുന്നതിന് മുന്‍പ് കുഞ്ഞുങ്ങള്‍ വളര്‍ന്നിട്ടുണ്ടാകും. അല്ലെങ്കിലും ഇങ്ങനെ ഇടുന്ന തീയില്‍ വെന്തുമരിക്കാറുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ഊബര്‍ നിരോധിച്ചിട്ടില്ല; ആറു പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

കളർഫുൾ മുടി! ഈ ട്രെൻഡ് അത്ര സേയ്ഫ് അല്ല, എന്താണ് മൾട്ടി-ടോൺഡ് ഹെയർ കളറിങ്?

'വേടനെപ്പോലും ഞങ്ങള്‍ സ്വീകരിച്ചു, കയ്യടി മാത്രമാണുള്ളത്'; സിനിമാ അവാര്‍ഡില്‍ മന്ത്രി സജി ചെറിയാന്‍

പ്രതിക റാവലിനു മെഡൽ ഇല്ല; തന്റേത് അണിയിച്ച്, ചേർത്തു പിടിച്ച് സ്മൃതി മന്ധാന

SCROLL FOR NEXT