India

പെട്ടെന്ന് പണക്കാരാകാന്‍ ഭുവുടമയുടെ മകനെ തട്ടികൊണ്ടുപോയി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടു; പത്തൊന്‍പതുകാരിയും സഹോദരനും അറസ്റ്റില്‍ 

ഡല്‍ഹി സര്‍വകലാശാലയിലെ ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ റിയ (19)യും സഹോദരനും ചേര്‍ന്നാണ് ഭുവുടമ അനൂജിന്റെ മൂന്നുവയസ്സുള്ള മകനെ തട്ടികൊണ്ടുപോയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭുവുടമയുടെ മകനെ തട്ടികൊണ്ടുപോയശേഷം അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനിയും സഹോദരനും അറസ്റ്റില്‍. ഡല്‍ഹി സര്‍വകലാശാലയിലെ ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ റിയ (19)യും സഹോദരനും ചേര്‍ന്നാണ് ഭുവുടമ അനൂജിന്റെ മൂന്നുവയസ്സുള്ള മകനെ തട്ടികൊണ്ടുപോയത്. 

വ്യാഴാഴ്ച വൈകുന്നേരം വീടിനു സമീപം കളിച്ചുകൊണ്ടിരുന്നതിനിടയിലാണ് കുട്ടിയെ തട്ടിയെടുത്തത്. പിന്നീട് അനുജിനോട് അഞ്ച് കോടി രൂപ നല്‍കിയാല്‍ കുട്ടിയെ വിട്ടുതരാമെന്ന് പറഞ്ഞ് വാട്‌സാപ്പില്‍ സന്ദേശമയച്ചു. മകനെ ജീവനോടെ വേണമെങ്കില്‍ തുക കൈമാറണമെന്നായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. അനുജ് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടയില്‍ അഞ്ച് കോടി എന്ന തുക വിലപേശലിന് ശേഷം 48ലക്ഷം രൂപയിലേക്കെത്തി. എന്നാല്‍ ഈ സമയത്തിനുള്ളില്‍ പൊലീസ് റിയയും സഹോദരനും കുട്ടിയെ ഒളുപ്പിച്ചിരുന്ന താവളം കണ്ടെത്തിയിരുന്നു. 

തട്ടികൊണ്ടുപോകല്‍ നാടകത്തിനായി റിയ ഒരു മുറി വാടകയ്‌ക്കെടുത്തിരുന്നെന്നും ഇവിടെയാണ് കുട്ടിയ്‌ക്കൊപ്പം റിയയും സഹോദരനും താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. പെട്ടന്ന് പണം ഉണ്ടാക്കാനാണ് താന്‍ ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കിയതെന്ന് റിയ പൊലീസിനോട് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

പരീക്ഷാ കേന്ദ്രം മൂന്നാഴ്ച മുന്‍പ് അറിയിക്കും; അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്; നീറ്റ് പരീക്ഷയില്‍ പഴുതടച്ച് ക്രമീകരണങ്ങളുമായി കേന്ദ്രം

ഇന്നും നാളെയും ശബരിമല യാത്ര ഒഴിവാക്കണം; എട്ട് ജില്ലകളില്‍ അവധി

സ്വർണത്തിലേക്ക് 'ഇടിച്ച്' ഇറങ്ങി 7 താരങ്ങൾ; ഇന്ത്യക്ക് സർവകാല റെക്കോർഡ്!

ദൂരപരിധിക്ക് പകരം പുതിയ സംവിധാനം; തപാല്‍ വകുപ്പുകള്‍ പാഴ്‌സല്‍ നിരക്കുകള്‍ പരിഷ്‌കരിച്ചു