India

പൊലീസ് റിക്രൂട്ട്‌മെന്റിനിടെ പട്ടികജാതി -വര്‍ഗ ഉദ്യോഗാര്‍ത്ഥികളുടെ ജാതി തിരിച്ച് നെഞ്ചിലെഴുതി; വിചിത്രവാദവുമായി പൊലിസ്

പട്ടികജാതി-പട്ടികവര്‍ഗ, ഒബിസി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ നെഞ്ചിലാണ് ജാതിമുദ്ര എഴുതിചേര്‍ത്തത് - സംവരണം ലഭിക്കുന്നവര്‍ ഇടകലരാതിരിക്കാനാണെന്ന് അധികൃതരുടെ വാദം 

സമകാലിക മലയാളം ഡെസ്ക്


ഭോപ്പാല്‍: മധ്യപ്രദേശില്‍ പൊലിസ് റിക്രൂട്ട്‌മെന്റില്‍ ജാതിവിവേചനം. ജോലിയുടെ ഭാഗമായി ശാരീരിര ക്ഷമത പരീക്ഷയ്ക്ക് എത്തിയ ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചില്‍ ജാതിതിരിച്ച് മുദ്രകുത്തിയാണ് അധികൃതരുടെ വിവേചനം. പട്ടികജാതി-പട്ടികവര്‍ഗ, ഒബിസി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ നെഞ്ചിലാണ് ജാതിമുദ്ര എഴുതിചേര്‍ത്തത്. മെഡിക്കല്‍ പരിശോധനയ്ക്കിടയാണ് അധികൃതരുടെ ഭാഗത്തുനിന്നും ഇത്തരം നടപടിയുണ്ടായത്. 

ജാതി എഴുതിചേര്‍ത്ത ചിത്രം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങില്‍ വൈറലായി. പട്ടികജാതിക്കാര്‍ രാജ്യത്ത് നേരിടുന്ന വിവേചനത്തിനെതിരെ ഒക്ടോബര്‍ രണ്ടിന് ഭാരതബന്ദ് നടത്തിയിട്ടും ഇവര്‍ക്കെതിരെയുള്ള വിവേചനം തുടരുന്നുവെന്നതാണ് ചിത്രം വ്യക്തമാക്കുന്നത്. ഇന്‍ഡോറിന് 60 കിലോമീറ്റര്‍ അകലെ ദാര്‍ ജില്ലയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു മെഡിക്കല്‍ പരിശോധന.

പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉയരത്തിലും നെഞ്ചളവിലും സംവരണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്തരം നടപടിയുണ്ടായെതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ സംഭവം വിവാദമായതിന് എസ്പി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജാതി അടയാളപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും പൊലീസ് മേധാവി പറഞ്ഞു. പട്ടികജാതി-വര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം നല്‍കുന്നതിന് വേണ്ടിയും ഇടകലരാതിരിക്കാന്‍ വേണ്ടിയുമാണ് ഇത് ചെയ്തത്. എന്നാല്‍ ഇത് മനുഷ്യാവകാശ ലംഘനമാണെന്നും പട്ടികജാതി-വര്‍ഗ നിയമപ്രകാരം അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT