India

'പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌ന ലഭിച്ചത് ആര്‍എസ്എസ് നേതാവിനെ പുകഴ്ത്തിയതിന്റെ ഉപകാരസ്മരണ'

ബിജു പട്‌നായിക്, കാന്‍ഷി റാം എന്നിവരേക്കാള്‍ വലിയ യോഗ്യതയൊന്നും പ്രണബിനില്ലെന്നാണ് ഡാനിഷ് അലി പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌ന ലഭിച്ചതിന് പിന്നാലെ വിവാദം കത്തുന്നു. ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച് ഹെഡ്‌ഗേവാറിനെ പുകഴ്ത്തിയതിന് പ്രണബ് മുഖര്‍ജിക്ക് ലഭിച്ച ഉപകാരസ്മരണയാണ് ഭാരത് രത്‌നയെന്നാണ് ജെഡിഎസ് സെക്രട്ടറി ജനറല്‍ ഡാനിഷ് അലിയുടെ ആരോപണം. ആര്‍എസ്എസ് പരിപാടിയില്‍  പ്രണബ് പങ്കെടുക്കുന്നത് അന്ന തന്നെ വിവാദമായിരുന്നു. ഇപ്പോള്‍ പുരസ്‌കാരം ലഭിച്ചതോടെ ഇത് വീണ്ടും ചര്‍ച്ചയാവുകയാണ്. 

ബിജു പട്‌നായിക്, കാന്‍ഷി റാം എന്നിവരേക്കാള്‍ വലിയ യോഗ്യതയൊന്നും പ്രണബിനില്ലെന്നാണ് ഡാനിഷ് അലി പറയുന്നത്. ലിംഗായത് ആചാര്യന്‍ ശിവകുമാരസ്വാമിക്ക് ഭാരത് രത്‌ന നല്‍കാതിരുന്ന ബിജെപിക്ക് കര്‍ണാടക തിരിച്ചടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പരിശീലനം പൂര്‍ത്തിയാക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് യാത്രമംഗളം നേരുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് 2018 ജനുവരി 7 ന് പ്രണബ് മുഖര്‍ജി നാഗ്പൂരിലെത്തിയത്. തുടര്‍ന്ന് അദ്ദേഹം ഹെഡ്‌ഗേവാറിന്റെ സ്മാരകവും സന്ദര്‍ശിച്ചു. 'ഇന്ന് ഇവിടെ എത്തി. രാജ്യത്തിന്റെ വീരപുത്രന് പ്രണാമം അര്‍പ്പിക്കാനായി' എന്നാണ് സന്ദര്‍ശക ഡയറിയില്‍ അദ്ദേഹംം കുറിച്ചത്. കോണ്‍ഗ്രസിലെ മുതില്‍ന്ന നേതാക്കള്‍ അടക്കം നിരവധി പേര്‍ അദ്ദേഹം ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും പ്രണബ് മുഖര്‍ജി പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 4|പണയം വെച്ച ആഭരണങ്ങൾ തിരിച്ചെടുക്കും,വിവാഹം നിശ്ചയിക്കും

Weekly Rashi Phalam (May 03- May 09, 2026):ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

SCROLL FOR NEXT