India

പ്രതിമയുണ്ടാക്കാന്‍ 2000കോടി, കേരളത്തിന് നക്കാപ്പിച്ച; മോദി സര്‍ക്കാര്‍ ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്ന് അസദുദ്ദീന്‍ ഒവൈസി

പ്രളയം നാശംവിതച്ച കേരളത്തിന് ആവശ്യമായ സാമ്പത്തിക സഹായം അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിന് എതിരെ എഐഎംഐഎം പാര്‍ട്ടി പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി

സമകാലിക മലയാളം ഡെസ്ക്

പ്രളയം നാശംവിതച്ച കേരളത്തിന് ആവശ്യമായ സാമ്പത്തിക സഹായം അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിന് എതിരെ എഐഎംഐഎം പാര്‍ട്ടി പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി. രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രതിമ നിര്‍മ്മിക്കാന്‍ 2000കോടി ചെലവാക്കുന്ന കേന്ദ്രസര്‍ക്കാരിന് കേരളത്തിന് വേണ്ടി അത്രയും തുക ചെലവാക്കരുതോയെന്ന് ഒവൈസി ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്നും കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തെ സഹായിക്കാന്‍ 700കോടി ധനസാഹയം നല്‍കിയ യുഎഇ സര്‍ക്കാരിനെയും അദ്ദേഹം അഭിനന്ദിച്ചു. 2017ല്‍ രാജ്യത്തിന് 69ശതമാനം വിദേശ വരുമാനം ലഭിച്ചതില്‍ 40ശതമാനവും കേരളത്തില്‍ നിന്നായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുകൊണ്ടാണ് കേന്ദ്രത്തിന്റെ 500കോടിയെ ഞങ്ങള്‍ വിമര്‍ശിക്കുന്നത്. ഇത് നക്കാപ്പിച്ചയാണ്, മാനക്കേടാണ്, അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ പാര്‍ട്ടി പതിനാറ് ലക്ഷം നല്‍കുമെന്ന് നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയില്‍; എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം, റോഡ് ഷോ

ഫ്യൂവല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുമെന്ന് എയര്‍ ഇന്ത്യ, വിമാനനിരക്ക് വര്‍ധിച്ചേക്കും

'പാര്‍ട്ടി ചര്‍ച്ചകള്‍ അറിയേണ്ട'; പത്മകുമാര്‍ സിപിഎം ജില്ലാ കമ്മിറ്റി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്ത്

'ചർച്ച തുടരും'; ഇറാൻ വിദേശകാര്യമന്ത്രിയുമായി മന്ത്രി എസ് ജയ്ശങ്കർ ചർച്ച നടത്തി

40 സ്ഥാനാര്‍ഥികളെ ഇന്ന് തീരുമാനിക്കും, ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃചര്‍ച്ച, പ്രഖ്യാപനം പിന്നീട്

SCROLL FOR NEXT