India

പ്രതിഷേധത്തിന് മുന്‍പില്‍ മുട്ടുമടക്കി; ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെയുളള കേസ് പെപ്‌സികോ പിന്‍വലിച്ചു

സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നുവെന്ന് പെപ്‌സികോ വക്താവ് അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ നല്‍കിയ കേസ് പെപ്‌സികോ പിന്‍വലിച്ചു. സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നുവെന്ന് പെപ്‌സികോ വക്താവ് അറിയിച്ചു.

പേറ്റന്റ് ലംഘിച്ച് ഭക്ഷ്യബ്രാന്‍ഡായ ലെയ്‌സിന് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിനാണ് നാല് കര്‍ഷകര്‍ക്കെതിരെ പെപ്‌സികോ നിയമനടപടി സ്വീകരിച്ചത്.  ലെയ്‌സ് ബ്രാന്‍ഡിനായി ഉല്‍പ്പാദിപ്പിക്കുന്ന എഫ്‌സി ഫൈവ് ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കര്‍ഷകര്‍ കൃഷി ചെയ്തതിന് ഏപ്രിലിലായിരുന്നു കമ്പനിയുടെ നിയമനടപടി. ഈ ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതില്‍ നിന്ന് കര്‍ഷകരെ വിലക്കണമെന്നാവശ്യപ്പെട്ട് അഹമ്മദാബാദ് കോടതിയെയാണ് പെപ്‌സികോ സമീപിച്ചത്. നിയമം ലംഘിച്ചു എന്ന് ആരോപിച്ചു ഒരു കോടി രൂപ വീതം കര്‍ഷകര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കമ്പനി ആവശ്യപ്പെട്ടിരുന്നു. ലെയ്‌സ് ചിപ്‌സ് നിര്‍മിക്കാന്‍ തങ്ങള്‍ വികസിപ്പിച്ചെടുത്ത പ്രത്യേക ഉരുളക്കിഴങ്ങായിരുന്നുവെന്നാണ് പെപ്‌സികോ വാദം.

കര്‍ഷകര്‍ക്കെതിരെ കേസ് കൊടുത്തതിനെ തുടര്‍ന്ന് പെപ്‌സികോ കമ്പനിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ലെയ്‌സും പെപ്‌സികോയുടെ മറ്റ് ഉല്‍പന്നങ്ങളും ബഹിഷ്‌കരിക്കാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ ക്യാംപെയ്ന്‍ നടന്നു. തുടര്‍ന്നാണ് കേസ് പിന്‍വലിക്കാന്‍ പെപ്‌സികോ തയ്യാറായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

SCROLL FOR NEXT