India

പ്രായപൂര്‍ത്തിയാവാത്ത മൂന്നു ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവം: പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ, പ്രതിഷേധം രേഖപ്പെടുത്തി

പ്രായപൂര്‍ത്തിയാവാത്ത ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പാകിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പാകിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. കശ്മീര്‍ ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുളള നയതന്ത്രബന്ധം വഷളായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നടപടി.

ജനുവരി 14ന് പാകിസ്ഥാനില്‍ ന്യൂനപക്ഷമായ ഹിന്ദു സമുദായത്തില്‍പ്പെട്ട രണ്ടു പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി. പാകിസ്ഥാനിലെ ദക്ഷിണ സിന്ധ് പ്രവിശ്യയിലെ സ്വദേശിനികളായ ശാന്തി മേഘ്‌വാദ്, സാര്‍മി മേഘ്‌വാദ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസവും സമാനമായ സംഭവം ഉണ്ടായി. മേഘക് എന്ന പെണ്‍കുട്ടിയെയാണ് അന്നേ ദിവസം തട്ടിക്കൊണ്ടുപോയത്. ഇതില്‍ ആശങ്ക രേഖപ്പെടുത്തിയാണ് പാകിസ്ഥാന്‍ ഹൈ കമ്മീഷണനിലെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയത്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തെ ഇന്ത്യ അപലപിച്ചു. ഇവരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. 

പാകിസ്ഥാനില്‍ നടന്ന സംഭവങ്ങളില്‍ ഇന്ത്യയിലെ വിവിധ ഹിന്ദു സംഘടനകള്‍ നടുക്കം രേഖപ്പെടുത്തിയിരുന്നു. ഭൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ഇന്ത്യയിലെ വിവിധ ഹിന്ദു സമൂഹത്തിന്റെ ആശങ്ക പാകിസ്ഥാനെ അറിയിച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍