India

പ്രിയങ്ക ഒഴിയണം; അദ്വാനിക്ക് ജീവിതകാലം മുഴുവന്‍, മുരളി മനോഹര്‍ ജോഷിക്ക് 2022വരെ ഔദ്യോഗിക ബംഗ്ലാവ്

പാര്‍ലമെന്റില്‍ ഒരു പദവിയും വഹിക്കാത്ത എസ്പിജി സുരക്ഷയില്ലാത്ത ഇരുവരോടും സര്‍ക്കാര്‍ വസതി ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി നേതാക്കളായ എല്‍കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ഔദ്യോഗിക വസതിയില്‍ താമസിക്കാനുള്ള കാലാവധി നീട്ടി നല്‍കി കേന്ദ്രസര്‍ക്കാര്‍. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയോട് സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയണമെന്ന് നഗരവികസന മന്ത്രാലയത്തിന്റെ നിര്‍ദേശിക്കുമ്പോഴാണ് ഇരുവര്‍ക്കും കാലാവധി നീട്ടി നല്‍കിയത്. കഴിഞ്ഞ ജൂണിലായിരുന്നു ഇതുമായി ബന്ധപ്പെട്ട തീരുമാനം പുറത്ത് വന്നത്.

പാര്‍ലമെന്റില്‍ ഒരു പദവിയും വഹിക്കാത്ത എസ്പിജി സുരക്ഷയില്ലാത്ത ഇരുവരോടും സര്‍ക്കാര്‍ വസതി ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല. അദ്വാനിക്ക് ജീവിതകാലം മുഴുവന്‍ സര്‍ക്കാര്‍ ചെലവില്‍ താമസസൗകര്യം നല്‍കുമ്പോള്‍ മുരളി മനോഹര്‍ ജോഷിക്ക് 2022 വരെ താമസിക്കാം. ഇരുവരുടേയും എസ്പിജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ പിന്‍വലിച്ചിരുന്നു.

1997 മുതല്‍ താമസിച്ചിരുന്ന സര്‍ക്കാര്‍ ബംഗ്ലാവില്‍ നിന്ന ഒഴിയാനാണ് പ്രിയങ്കയോട് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എസ്പിജി സുരക്ഷ നല്‍കുന്നത് കൊണ്ടാണ് പ്രിയങ്കക്ക് സര്‍ക്കാര്‍ താമസസൗകര്യം അനുവദിച്ചതെന്നും അത് പിന്‍വലിക്കപ്പെട്ടതോടെ ഇതും ഒഴിവാക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. 2019ല്‍ ഗാന്ധി കുടുംബത്തിന് നല്‍കുന്ന എസ്പിജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചിരുന്നു. ഇതിനൊപ്പം അദ്വാനി ജോഷിയുടേയും സുരക്ഷയും പിന്‍വലിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT