India

പ്രേക്ഷകരുടെ വിശ്വാസ്യത ആര്‍ജ്ജിക്കുന്നതിനേക്കാള്‍ വിപണി പിടിച്ചെടുക്കുകയെന്നതാണ് പ്രധാനം; രാജീവ് ചന്ദ്രശേഖര്‍

വിപണിയെ അനുസരിച്ചാണ് തന്റെ മാധ്യമസ്ഥാപനങ്ങളുടെ നിലപാട് തീരുമാനിക്കുന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഉടമയും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ 

സമകാലിക മലയാളം ഡെസ്ക്

വിപണിയെ അനുസരിച്ചാണ് തന്റെ മാധ്യമസ്ഥാപനങ്ങളുടെ രാഷ്ട്രീയ
നിലപാട് തീരുമാനിക്കുന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഉടമയും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖര്‍. വിപണിയില്‍ ഒന്നാമനാകുന്നതിന് എന്താണോ വേണ്ടത് അത് ചെയ്യുക എന്നതാണ് തന്റെ നയമെന്ന് രാജീവ് ചന്ദ്രശേഖര്‍ സ്‌ക്രോള്‍.കോമിന് നല്‍കിയ അഭിമുഖത്തില്‍ വ്യരക്തമാക്കി. പണി കീഴടക്കുന്നതിന് ഇടത് ചായ്‌വ് പ്രകടിപ്പിക്കണമെങ്കില്‍ അങ്ങനെ അതല്ല വലതു ചായ്‌വോ, ബിജെപി അനുകൂലമോ വേണമെങ്കില്‍ അങ്ങനെ, വിപണിയാണ് പ്രധാനം.രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസിന് ഇടതിനെ അനുകൂലിക്കുന്ന സ്വഭാവമാണ് ഉളളത്, റിപ്പബ്ലിക് ടിവിക്കും കന്നഡ ചാനലിനും വ്യത്യസ്ത നിലപാടാണുള്ളത്. റിപ്പബ്ലിക്ക് ടിവി ബിജെപിയുടെ വക്താക്കള്‍ ആണ് എന്ന് ആളുകള്‍ പറയുന്നു, അത് എഡിറ്റര്‍ ആണ് വിശദീകരിക്കേണ്ടത്, ഓഹരി ഉടമകളല്ല. വിപണി കീഴടക്കുന്നതിന് ആവശ്യമായത് ചെയ്യുക എന്നതാണ് എന്റെ നയം,രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

പ്രേക്ഷകരുടെ വിശ്വാസ്യത ആര്‍ജ്ജിക്കുന്നതിനേക്കാള്‍ വിപണി പിടിച്ചെടുക്കുകയെന്നതാണ് പ്രധാനമെന്നാണ് രാജീവിന്റെ നിലപാട്. 'വിശ്വസനീയത പ്രേക്ഷകരുടെ വലിപ്പത്തില്‍ നിന്നാണ് വരുന്നത്. ഞങ്ങളെ സംബന്ധിച്ച് ഒരു ബ്രാന്‍ഡ് ഉയര്‍ന്നുവന്നാല്‍ അതിന് വിശ്വസ്യത താനേ ഉണ്ടായിക്കോളും. ഒരു ബ്രാന്‍ഡില്‍ കുറച്ച് അധികം ആളുകള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ താനേ അതിലേക്ക് എത്തിച്ചേര്‍ന്നോളും' രാജീവ് ചന്ദ്രശേഖരന്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

സഞ്ജുവിന് സാധ്യത; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ടി20 ഇന്ന്

വി ബി ജി റാം ജി തൊഴിലുറപ്പ് ബിൽ രാജ്യസഭയും പാസ്സാക്കി; പ്രതിഷേധിച്ച് സഭ വിട്ട് പ്രതിപക്ഷം

ജോലിയിൽ ഉയർച്ച നേടും,ധനകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജാമ്യംതേടി ഹൈക്കോടതിയില്‍

SCROLL FOR NEXT