ഫയൽ ചിത്രം 
India

പ്രോട്ടോക്കോള്‍ ലംഘിച്ച് കൊറോണ ബാധിതന്റെ മൃതദേഹം കുളിപ്പിച്ചു ; അന്ത്യകര്‍മ്മത്തില്‍ പങ്കെടുത്ത ഒമ്പതുപേര്‍ക്ക് കോവിഡ് 

കോവിഡ് രോഗലക്ഷണങ്ങളോടെ ഉല്ലാസ് നഗര്‍ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന 59 കാരനാണ് കഴിഞ്ഞദിവസം മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കുളിപ്പിച്ചു. അന്ത്യകര്‍മ്മത്തില്‍ പങ്കെടുത്ത ഒമ്പതുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിലാണ് സംഭവം. 

കോവിഡ് രോഗലക്ഷണങ്ങളോടെ ഉല്ലാസ് നഗര്‍ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന 59 കാരനാണ് കഴിഞ്ഞദിവസം മരിച്ചത്. കോവിഡ് പരിശോധനാഫലം വരുന്നതിന് മുമ്പെ മരണം സംഭവിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിച്ചുകൊള്ളാമെന്ന് ഉറപ്പുനല്‍കി മൃതദേഹം ബന്ധുക്കള്‍ വീട്ടിലേക്കു കൊണ്ടുപോയി. 

എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ മൃതദേഹം അഴിച്ച് കുളിപ്പിക്കുകയായിരുന്നു. അന്ത്യകര്‍മ്മത്തില്‍ പങ്കെടുത്ത ഒമ്പതുപേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 

ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 61 പേരെ ക്വാറന്റീനിലുമാക്കിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് കുടുംബാംഗങ്ങളായ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഉല്ലാസ് നഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണറുടെ പരാതി പ്രകാരം മരിച്ചയാളുടെ രണ്ട് മക്കള്‍, സഹോദരന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT