India

പ്ലസ് ടുക്കാരിക്ക് ലഹരി വസ്തുക്കള്‍ നല്‍കി; കാമുകന്റെ സുഹൃത്തുക്കള്‍ കൂട്ട ബലാത്സംഗം ചെയ്തു;  പരാതി

പ്ലസ് ടുക്കാരിക്ക് ലഹരി വസ്തുക്കള്‍ നല്‍കി -  കാമുകന്റെ സുഹൃത്തുക്കള്‍ കൂട്ട ബലാത്സംഗം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്‌: പ്ലസ് ടുക്കാരിയെ ലഹരിവസ്തുക്കള്‍ നല്‍കി കാമുകന്റെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം നല്‍കിയതായി പരാതി. ഹരിയാനയിലെ സോണിപതിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. 

കഴിഞ്ഞ ദിവസം പുസ്തകങ്ങളും മരുന്നും വാങ്ങാനായി പെണ്‍കുട്ടി സോണിപതില്‍ എത്തിയപ്പോള്‍  സുഹൃത്തുക്കള്‍ കാണണമെന്ന് ആവശ്യപ്പെട്ടു ഫോണില്‍ വിളിച്ചു. ഈ സമയത്താണ് പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ സുഹൃത്ത് വാഹനത്തില്‍ എത്തിയത്. പെണ്‍കുട്ടിക്ക് സുഹൃത്തുക്കളുടെ അടുത്ത് എത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ ഇയാള്‍ ലഹരിപാനീയങ്ങള്‍ നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു

വാഹനത്തില്‍ കയറിയ പെണ്‍കുട്ടിയെ സുഹൃത്തുക്കളുടെ അടുത്ത് എത്തിക്കുന്നതിന് പകരം അജ്ഞാത സ്ഥലത്തുകൊണ്ടു പോയി യുവാവും സുഹൃത്തുക്കളും ബലാത്സംഗം ചെയ്യുകയായിരുന്നു. കാറില്‍ കയറിയപ്പോള്‍ ലഹരി അടങ്ങിയ ശീതളപാനീയങ്ങള്‍ നല്‍കി ബോധം കെടുത്തിയെന്നും കാറില്‍ നിന്ന് സുഹൃത്തിന്റെ സുഹൃത്ത് ബലാത്സംഗം ചെയ്‌തെന്ന് യുവതി പൊലീസിനോട് പറഞ്ഞു. അജ്ഞാത സ്ഥലത്തെത്തിയപ്പോല്‍ ഇയാളുടെ സുഹൃത്തുക്കളും പീഡനത്തിനിരയാക്കിയതായും പെണ്‍കുട്ടി പറയുന്നു. 

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇതുവരെ പ്രതികളെ ആരെയും പിടികൂടിയിട്ടില്ല. സംഭവത്തില്‍ യുവതിയുടെ കാമുകനും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT