India

പ്ലസ് ടുക്കാരിക്ക് ലഹരി വസ്തുക്കള്‍ നല്‍കി; കാമുകന്റെ സുഹൃത്തുക്കള്‍ കൂട്ട ബലാത്സംഗം ചെയ്തു;  പരാതി

പ്ലസ് ടുക്കാരിക്ക് ലഹരി വസ്തുക്കള്‍ നല്‍കി -  കാമുകന്റെ സുഹൃത്തുക്കള്‍ കൂട്ട ബലാത്സംഗം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്‌: പ്ലസ് ടുക്കാരിയെ ലഹരിവസ്തുക്കള്‍ നല്‍കി കാമുകന്റെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം നല്‍കിയതായി പരാതി. ഹരിയാനയിലെ സോണിപതിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. 

കഴിഞ്ഞ ദിവസം പുസ്തകങ്ങളും മരുന്നും വാങ്ങാനായി പെണ്‍കുട്ടി സോണിപതില്‍ എത്തിയപ്പോള്‍  സുഹൃത്തുക്കള്‍ കാണണമെന്ന് ആവശ്യപ്പെട്ടു ഫോണില്‍ വിളിച്ചു. ഈ സമയത്താണ് പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ സുഹൃത്ത് വാഹനത്തില്‍ എത്തിയത്. പെണ്‍കുട്ടിക്ക് സുഹൃത്തുക്കളുടെ അടുത്ത് എത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ ഇയാള്‍ ലഹരിപാനീയങ്ങള്‍ നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു

വാഹനത്തില്‍ കയറിയ പെണ്‍കുട്ടിയെ സുഹൃത്തുക്കളുടെ അടുത്ത് എത്തിക്കുന്നതിന് പകരം അജ്ഞാത സ്ഥലത്തുകൊണ്ടു പോയി യുവാവും സുഹൃത്തുക്കളും ബലാത്സംഗം ചെയ്യുകയായിരുന്നു. കാറില്‍ കയറിയപ്പോള്‍ ലഹരി അടങ്ങിയ ശീതളപാനീയങ്ങള്‍ നല്‍കി ബോധം കെടുത്തിയെന്നും കാറില്‍ നിന്ന് സുഹൃത്തിന്റെ സുഹൃത്ത് ബലാത്സംഗം ചെയ്‌തെന്ന് യുവതി പൊലീസിനോട് പറഞ്ഞു. അജ്ഞാത സ്ഥലത്തെത്തിയപ്പോല്‍ ഇയാളുടെ സുഹൃത്തുക്കളും പീഡനത്തിനിരയാക്കിയതായും പെണ്‍കുട്ടി പറയുന്നു. 

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇതുവരെ പ്രതികളെ ആരെയും പിടികൂടിയിട്ടില്ല. സംഭവത്തില്‍ യുവതിയുടെ കാമുകനും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

തടഞ്ഞുവെച്ച എസ്എസ്എ ഫണ്ട് കേരളത്തിന് ഉടന്‍ നല്‍കും; കേന്ദ്രം സുപ്രീം കോടതിയില്‍

പുതിയ ഓണ്‍ലൈന്‍ ഗെയിമിങ് നിയമം: പതിവ് മത്സരങ്ങളെ ഒഴിവാക്കിയേക്കുമെന്ന് സുപ്രീംകോടതി

'എല്ലാം രാഷ്ട്രീയമല്ല, സാമൂഹ്യ സേവനമാണ്'; സിറോ മലബാര്‍ സഭാ നേതൃത്വം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

SCROLL FOR NEXT