India

ഫിറോസ് ഖാന്‍, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമാണ്; ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ എബിവിപി സമരത്തിന് എതിരെ വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ മുസ്‌ലിം അധ്യാപകനെ നിയമിച്ചതിന് എതിരെ നടക്കുന്ന സമരത്തിന് എതിരെ ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്ത്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ മുസ്‌ലിം അധ്യാപകനെ നിയമിച്ചതിന് എതിരെ നടക്കുന്ന സമരത്തിന് എതിരെ ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ഞങ്ങള്‍ ഫിറോസ് ഖാനോടൊപ്പമാണ് എന്ന് വ്യക്തമാക്കി വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റിയില്‍ മാര്‍ച്ച് നടത്തി. ഇതിന് പിന്നാലെ സമരം മൂലം അടച്ചിട്ടിരുന്ന സംസ്‌കൃത വിദ്യ ധര്‍മ്മ വിഭാഗം തുറന്നു. എന്നാല്‍ സമര അനുകൂലികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു.

'ഞങ്ങള്‍ നിങ്ങളോടൊപ്പമാണ്' എന്നെഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തിയത്. ഫിറോസ് ഖാന് എതിരെയുള്ള സമരം അവസാനിപ്പിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹത്തെ ക്ലാസെടുക്കാന്‍ അനുവദിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. യൂണിവേഴ്‌സിറ്റി മെയിന്‍ ഗെയ്റ്റില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

സര്‍വകലാശാലയിലെ സംസ്‌കൃത സാഹിത്യ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ഫിറോസ് ഖാനെ നിയമിച്ചതിന് എതിരെയാണ് എബിവിപിയുടെ നേതൃത്വത്തില്‍ സമരം നടക്കുന്നത്. 14 ദിവസമായി മുപ്പതോളം വിദ്യാര്‍ഥികളാണ് ബിഎച്ച്‌യു വൈസ് ചാന്‍സലര്‍ രാകേഷ് ഭട്‌നാഗറിന്റെ ഓഫീസിനു മുന്നില്‍ സമരം ചെയ്യുന്നത്.  സ്‌തോത്രങ്ങള്‍ ആലപിച്ചും യജ്ഞങ്ങള്‍ നടത്തിയുമാണ് പ്രതിഷേധം. ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിരിഞ്ഞുപോകില്ലെന്നാണ് ഇവരുടെ നിലപാട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

കോഴിക്കോട് ഭൂചലനം: അസാധാരണമായ ശബ്ദം ഉണ്ടായതായി പ്രദേശവാസികള്‍

JEE Main 2026:പരീക്ഷയിൽ കാൽക്കുലേറ്റർ ഉപയോഗിക്കാമോ? ആശയക്കുഴപ്പം പരിഹരിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി

കൊച്ചിയില്‍ സ്ഥിരീകരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പുതിയ വകഭേദം; യുവതി അപകട നില തരണം ചെയ്തു

SCROLL FOR NEXT