India

ഫുഡ് ഡെലിവറി ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക!, 'ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്'; പിസ ഓര്‍ഡര്‍ ചെയ്ത സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ 95,000 രൂപ നഷ്ടമായി

പിസ ഓര്‍ഡര്‍ ചെയ്ത സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ക്ക് തട്ടിപ്പിലൂടെ 95000 രൂപ നഷ്ടമായതായി പരാതി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: പിസ ഓര്‍ഡര്‍ ചെയ്ത സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ക്ക് തട്ടിപ്പിലൂടെ 95000 രൂപ നഷ്ടമായതായി പരാതി. ഓര്‍ഡര്‍ അനുസരിച്ചുളള പിസ സമയത്ത് ലഭിക്കാതിരുന്നതോടെ കസ്റ്റമര്‍ കെയറില്‍ വിളിച്ച യുവാവിന് രണ്ടു മണിക്കൂറിനുളളില്‍ പണം നഷ്ടമായതായാണ് പരാതിയില്‍ പറയുന്നത്.

ബംഗളൂരു മഡിവാളയില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. പിസ കഴിക്കാന്‍ ആഗ്രഹം തോന്നിയ 33കാരനായ ഷെയ്ക്ക് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. സമയത്ത് ഓര്‍ഡര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ഗൂഗിളില്‍ തെരച്ചില്‍ നടത്തി ഫുഡ് ഡെലിവറി ആപ്പിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ കണ്ടെത്തി. തുടര്‍ന്ന് വിളിച്ച് പരാതിപ്പെട്ട് രണ്ടുമണിക്കൂറിനുളളില്‍ പണം നഷ്ടമായതായി പരാതിയില്‍ പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് മഡിവാള പൊലീസ് സ്റ്റേഷനില്‍ യുവാവ് പരാതി നല്‍കി.

കസ്റ്റമര്‍ കെയറില്‍ വിളിച്ചപ്പോള്‍, തങ്ങള്‍ക്ക് ഇങ്ങനെയൊരു ഓര്‍ഡര്‍ ലഭിച്ചിട്ടില്ല എന്നാണ് കസ്റ്റമര്‍ കെയറിലെ ജീവനക്കാര്‍ എന്ന വ്യാജേന ഫോണെടുത്തവര്‍ പറഞ്ഞത്. പണം റീഫണ്ട് ചെയ്യാമെന്നും ജീവനക്കാരന്‍ ഉറപ്പുനല്‍കി. തുടര്‍ന്ന് റീഫണ്ട് ലഭിക്കാന്‍ മൊബൈലില്‍ അയക്കുന്ന ലിങ്ക് ഓപ്പണ്‍ ചെയ്ത് വിവരങ്ങള്‍ നല്‍കാന്‍ ജീവനക്കാരന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് വിവരങ്ങള്‍ കൈമാറി മിനിറ്റുകള്‍ക്കകം പണം നഷ്ടമായതായി ഷെയ്ക്ക് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി,പി ജി ഡി സി എ തുടങ്ങിയ കോഴ്സുകൾക്ക് ഐ എച്ച് ആർ ഡിയിൽ ഇപ്പോൾ അപേക്ഷിക്കാം

'2026 മാര്‍ച്ച് 27'ന് മെസിയും ലമീന്‍ യമാലും നേര്‍ക്കുനേര്‍!

'കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്'; ആരാണ് ജസ്റ്റിസ് സൗമെന്‍ സെന്‍?

തിരുവനന്തപുരം നഗരസഭയുടെ 200 കോടി ട്രഷറിയിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നീക്കം; എതിര്‍പ്പുമായി ബിജെപി

SCROLL FOR NEXT