India

ബംഗാളില്‍ തൃണമൂല്‍ എംഎല്‍എ വെടിയേറ്റ് മരിച്ചു; കൊലയ്ക്ക് പിന്നില്‍ ബിജെപിയെന്ന് ആരോപണം

നാദിയ ജില്ലയിലെകൃഷ്ണഗഞ്ച്‌ മണ്ഡലത്തിലെ എംഎല്‍എ സത്യജിത്ത് വിശ്വാസാണ് വെടിയേറ്റ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാൡ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ വെടിയേറ്റ് മരിച്ചു. നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് മണ്ഡലത്തിലെ എംഎല്‍എ സത്യജിത്ത് വിശ്വാസാണ് വെടിയേറ്റ് മരിച്ചത്. സരസ്വതി പൂജയില്‍ പങ്കെടുക്കുമ്പോഴാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

പട്ടികജാതി മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് നിയമസഭയിലെത്തിയ ആളാണ് മുപ്പത്തിയേഴുകാരനായ സത്യജിത്ത് വിശ്വാസ്. സത്യജിത്തിന് വെടിയേറ്റ പരിപാടിയില്‍ പശ്ചിമ ബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജില്ല അധ്യക്ഷനും പങ്കെടുത്തിരുന്നു. വെടിയേറ്റ ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൃഷ്ണഗഞ്ച് മണ്ഡലം പിടിച്ചെടുക്കുന്നതിന് വേണ്ടിയാണ് എംഎല്‍എയെ ബിജെപി പ്രവര്‍ത്തകര്‍ വെടിവെച്ചതെന്നാണ് തൃണമൂലിന്റെ ആരോപണം. അതിന്റെ ഭാഗമായാണ് എംഎല്‍എയെ ഇല്ലാതാക്കിയതെന്ന്  തൃണമൂല്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. എന്നാല്‍ തൃണമൂലിന്റെ ആരോപണം തള്ളി പശ്ചിമബംഗാള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രംഗത്തെത്തി. പാര്‍ട്ടിയ്ക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് എംഎല്‍എയുടെ കൊലയ്ക്ക് പിന്നില്‍. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തീര്‍ത്തും അസ്വീകാര്യം', ഇറാന്റെ മറുപടി തള്ളി ട്രംപ്; പശ്ചിമേഷ്യയില്‍ ആശങ്ക കനക്കുന്നു

Kerala CM Selection Live: ആദ്യം തര്‍ക്കം തീരട്ടെ! മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയേക്കും

'എല്‍ ക്ലാസിക്കോയില്‍ റയലിനെ പിടിച്ചു കെട്ടി'; ലാലിഗ കിരീടം നിലനിർത്തി ബാഴ്‌സലോണ

'കെസി നയിക്കട്ടെ', രാത്രി ആരുമറിയാതെ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു; സിസിടിവിയിൽ കുടുങ്ങി സിപിഎം നേതാവ് - വിഡിയോ

ബ്രൂസ്‌ലി ഷിബു തമിഴ്‌നാട്ടിലേക്ക് കടന്നു?, കാട്ടാക്കട ബസ്റ്റാൻഡിലെ ലൈംഗിക അതിക്രമത്തിൽ തിരച്ചിൽ ഊർജ്ജിതം

SCROLL FOR NEXT