India

ബലാത്സംഗം മൗലിക അവകാശത്തിന്റെ ലംഘനം, മറ്റു കേസുകളുടേതു പോലെയല്ലെന്ന് കോടതി

ബലാത്സംഗം മൗലിക അവകാശത്തിന്റെ ലംഘനം, മറ്റു കേസുകളുടേതു പോലെയല്ലെന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്

ഗുവാഹതി: ജീവിക്കാനും വ്യക്തിഗത സ്വാതന്ത്ര്യത്തിനുമുള്ള മൗലിക അവകാശത്തിന്റെ ലംഘനാണ് ബലാത്സംഗമെന്ന് ഗുവാഹതി ഹൈക്കോടതി. 2009ല്‍ ഇരുപതുകാരിയെ ബലാത്സംഗ ചെയ്തയാളെ ശിക്ഷിച്ച കീഴ്‌ക്കോടതി നടപടി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദപ്രകാരം ഉറപ്പുനല്‍കുന്ന മൗലിക അവകാശങ്ങളുടെ ലംഘനമാണ് ബലാത്സംഗത്തില്‍ നടക്കുന്നത്. മൗലിക അവകാശങ്ങള്‍ ലംഘിക്കപ്പെട്ട ഒരാളെ, കേവലം പരിക്കേറ്റ ഒരാളെപ്പോലെയല്ല കോടതി കണക്കാക്കുന്നത്- ജസ്റ്റിസ് റൂമി കുമാരി ഫുക്കന്‍ പറഞ്ഞു.

2009 നവംബര്‍ ഇരുപത്തിയാറിന് തീന്‍സൂക്കിയ ജില്ലയിലെ ദിഗ്‌ബോയിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വിമ്മിങ് പൂളിനോടു ചേര്‍ന്ന ബാത്ത് റൂമില്‍ വച്ച് ഇരുപതുകാരി ബലാത്സംഗത്തിന് ഇരയാവുകയായിരുന്നു. കേസില്‍ പ്രതി നാസിര്‍ ഉദ്ദിന്‍ അലി കുറ്റക്കാരനെന്നു കണ്ടെത്തിയ വിചാരണക്കോടതി ഒന്‍പതു വര്‍ഷം തടവിനു ശിക്ഷിച്ചു.

വിചാരണക്കിടെ പെണ്‍കുട്ടി മൊഴിമാറ്റിയെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. മറ്റു തെളിവുകളോടു പൊരുത്തപ്പെടുന്ന പക്ഷം, ബലാത്സംഗത്തിന് ഇരയായ വ്യക്തിയുടെ മൊഴിക്കു തെളിവു മൂല്യമുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

SCROLL FOR NEXT