India

ബുലന്ദ്ഷഹറില്‍ പൊലീസുകാരനെ കൊലപ്പെടുത്തിയ പ്രതികള്‍ പുറത്തിറങ്ങി: ജയ് ശ്രീറാം വിളിയോടെ വന്‍ സ്വീകരണം

ത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ സംഘര്‍ഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാക്കള്‍ അടക്കമുള്ള പ്രതികള്‍ക്ക് വന്‍ സ്വീകരണം.

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ സംഘര്‍ഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാക്കള്‍ അടക്കമുള്ള പ്രതികള്‍ക്ക് വന്‍ സ്വീകരണം. കേസിലെ പ്രതിയായ യുവമോര്‍ച്ചാ പ്രാദേശിക നേതാവ് കൂടിയായ ശിഖര്‍ അഗര്‍വാള്‍, ഹേമു, ഉപേന്ദ്ര രാഘവ് എന്നിവരടക്കം ആറുപേര്‍ക്കാണ് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. 

ജയ്ശ്രീറാം വിളിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ ഇവരെ പൂമാലയിട്ട് സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. സംഘ്പരിവാര്‍ സംഘടനകളാണ് ഇവരെ മാലയിട്ട്, ജയ് ശ്രീറാം വിളികളോടെ സ്വീകരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞ ഡിസംബറിലാണ് ബുലന്ദ്ഷഹറിലെ വനത്തില്‍ 25ഓളം പശുക്കളെ കശാപ്പ് ചെയ്ത് കണ്ടെത്തിയതിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ സുബോധ് കുമാര്‍ എന്ന പൊലീസുകാരനെ കൊലപ്പെടുത്തിയത്. കലാപത്തിനെതിരെ ശക്തമായ നടപടിയെടുത്ത ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം.

തട്ടിക്കൊണ്ടുപോയി കാറില്‍ കൊല്ലപ്പെട്ട നിലയിലാണ് ഇന്‍സ്‌പെക്ടറുടെ മൃതദേഹം കണ്ടെത്തിയത്. മുഹമ്മദ് അഖ്‌ലാഖിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയ ഉദ്യോഗസ്ഥനായിരുന്നു സുബോധ് കുമാര്‍ സിംഗ്.

കോടാലി ഉപയോഗിച്ച് രണ്ട് വിരലുകള്‍ വെട്ടിയെടുക്കുകയും തലയില്‍ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത നിലയിലായുന്നു സുബോധിന്റെ മൃതദേഹം കണ്ടെത്തിയത്. കലാപകാരികള്‍ ഇന്‍സ്‌പെക്ടറെ ലക്ഷ്യംവെച്ചാണ് ആക്രമണമഴിച്ചുവിട്ടതെന്ന് പ്രചരിച്ച വീഡിയോയില്‍ വ്യക്തമായിരുന്നു.

സംഭവത്തില്‍ സുബോധ്കുമാറിന്റെ കുടുംബം പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിനെ തുടര്‍ന്ന് ആറ് പേര്‍ക്കെതിരെ കേസെടുത്തു. ആളുകളെ സംഘര്‍ഷത്തിനും കലാപത്തിനും പ്രേരിപ്പിച്ചതിന് ശിഖര്‍ അഗര്‍വാളും പ്രതിയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT