India

സൽമാൻഖാൻ ജോധ്പൂർ സെൻട്രൽ ജയിലിൽ ; ജാമ്യാപേക്ഷ നാളെ പരി​ഗണിക്കും

അഞ്ചുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് കോടതി സൽമാന് ശിക്ഷ വിധിച്ചത്

സമകാലിക മലയാളം ഡെസ്ക്

ജോധ്പൂര്‍ : കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ചു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സല്‍മാന്‍ ഖാനെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു. ഇതോടെ താരം ഇന്ന് തടവറയിലാകും അന്തിയുറങ്ങുക എന്ന് നിശ്ചയമായി. സല്‍മാന് വേണ്ടി സമര്‍പ്പിച്ച ജാമ്യാപേക്ഷ നാളെ രാവിലെ കോടതി പരിഗണിക്കുമെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി. 

സല്‍മാൻ ഖാൻ ഭാ​ഗ്യചിഹ്നങ്ങളായി കരുതുന്നതാണ് കറുത്ത ഷര്‍ട്ട്, വെള്ളിയിൽ നീലക്കല്ലു പതിച്ച ബ്രേസ്​ലെറ്റ് എന്നിവ. കേസിൽ വിധി കേൾക്കാൻ കറുത്ത ഷര്‍ട്ടും വെള്ളി കൈച്ചെയിനും ധരിച്ചാണ് സല്‍മാന്‍ എത്തിയത്. എന്നാല്‍  ഭാഗ്യചിഹ്നങ്ങൾ ഒപ്പമുണ്ടായിട്ടും അഞ്ചുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് കോടതി സൽമാന് ശിക്ഷ വിധിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍ സലീം ഖാന്‍ സല്‍മാന് നല്‍കിയ സമ്മാനമാണ് വെള്ളിയിൽ നീലക്കല്ലു പതിച്ച ബ്രേസ് ലെറ്റ്. ദുഷ്ടശക്തികളില്‍ നിന്നും  രക്ഷിക്കുന്നതും, ഭാഗ്യം കൊണ്ടുവരുന്നതും ആ കൈച്ചെയിനാണെന്നായിരുന്നു സൽമാന്റെ വിശ്വാസം.എന്നാൽ ഇത്തവണ ഭാ​ഗ്യചിഹ്നങ്ങൾ സൽമാന്റെ രക്ഷയ്ക്കെത്തിയില്ല.

1998, 2006, 2007 കാലയളവുകളിലായി 18 ദിവസം സല്‍മാന്‍ ഖാന്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി ആശാറാം ബാപ്പു, ബന്‍വാരി ദേവി കേസിലെ പ്രതി മല്‍ക്കന്‍സിംഗ് വിഷ്‌ണോയ്, ലവ് ജിഹാദ് കൊലയിലെ പ്രതി ശംഭുലാല്‍ റീഗര്‍ തുടങ്ങിയവരാണ് ഈ ജയിലില്‍ സല്‍മാനെ കൂടാതെ ഉള്ള പ്രമുഖ തടവുകാര്‍. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT