India

 ബ്രേക്ക്ഫസ്റ്റും ഊണും അഞ്ച് രൂപയ്ക്ക്; ചന്ദ്രബാബു നായിഡുവിന്റെ 'അണ്ണാ കാന്റീന്‍'  സൂപ്പര്‍ ഹിറ്റ്

അഞ്ച് രൂപയ്ക്ക് മൂന്ന് നേരം ഭക്ഷണം നല്‍കുന്ന കാന്റീന്‍ ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കും. അക്ഷയപാത്ര ഫൗണ്ടേഷനാണ് അണ്ണാ കാന്റീനുകളിലെ ഭക്ഷണ വിതരണം നടത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

വിജയവാഡ: രാവിലെ ദോശയും ഉച്ചയ്ക്ക് ഊണും വൈകുന്നേരത്തെ ശാപ്പാടുമെല്ലാം അഞ്ച് രൂപയ്ക്ക് കിട്ടിയാല്‍ നന്നായില്ലേ? തുടങ്ങി ദിവസങ്ങള്‍ കഴിയുമ്പോള്‍ തന്നെ ചന്ദ്രബാബു നായിഡുവിന്റെ ' അണ്ണാ കാന്റീ'നുകള്‍ക്ക് വലിയ പിന്തുണയാണ് ആന്ധ്രയില്‍ നിന്നും ലഭിക്കുന്നത്.

സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലായി 60 കാന്റീനുകളാണ് സര്‍ക്കാര്‍  ആദ്യഘട്ടത്തില്‍ തുറന്നത്. സ്വാതന്ത്ര്യ ദിനത്തോടെ 100 അണ്ണാ കാന്റീനുകള്‍ കൂടി  ആരംഭിക്കാനാണ് നായിഡുവിന്റെ പദ്ധതി.


 അഞ്ച് രൂപയ്ക്ക് മൂന്ന് നേരം ഭക്ഷണം നല്‍കുന്ന കാന്റീന്‍ ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കും. അക്ഷയപാത്ര ഫൗണ്ടേഷനാണ് അണ്ണാ കാന്റീനുകളിലെ ഭക്ഷണ വിതരണം നടത്തുന്നത്. വൃത്തിയുള്ള സാഹചര്യത്തില്‍ ആധുനിക സൗകര്യങ്ങളോടെ കേന്ദ്രീകൃത അടുക്കളകളാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് പദ്ധതിയുടെ പ്രധാന ചുമതലക്കാരനായ വെങ്കട്ടറാവു പറഞ്ഞു.

ജയലളിതയുടെ 'അമ്മ കാന്റീ'നില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് നായിഡു, അണ്ണാ കാന്റീന്‍ ആരംഭിച്ചത്. തെലുങ്കര്‍ക്ക് അണ്ണനെന്നാല്‍ ഒരാളേയുള്ളൂ. അത് സാക്ഷാല്‍ എന്‍. ടി രാമറാവു തന്നെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

എണ്ണമയമുള്ള ചർമ്മമാണോ നിങ്ങൾക്ക്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

'പറഞ്ഞാല്‍ പങ്കെടുക്കുമായിരുന്നു', റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിച്ചില്ല, അതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍

'മോഹന്‍ലാലിനെ അവന്‍ അറിയാതെ വിളിച്ചിരുന്ന പേര്, പറഞ്ഞാല്‍ എന്നെ തല്ലും'; ഇരട്ടപ്പേര് വെളിപ്പെടുത്തി ജനാര്‍ദ്ദന്‍

ഇതാണ് സൗദി അറേബ്യയുടെ ആതിഥ്യ മര്യാദ; വൃദ്ധനായ യാത്രക്കാരന് ഭക്ഷണം വാരി നൽകി ക്യാബിൻ ക്രൂ (വിഡിയോ)

SCROLL FOR NEXT