India

ഭാര്യ പറഞ്ഞു രാഷ്ട്രീയം വേണ്ടെന്ന്; രാജ്യസഭ സീറ്റ് വാര്‍ത്തകള്‍ നിഷേധിച്ച് രഘുറാം രാജന്‍

എഎപിയുടെ രാജ്യസഭ സീറ്റ് വാഗ്ദാന വാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇപ്പോഴുള്ള അധ്യാപക ജോലി തന്നെ തുടരാനാണ് താത്പര്യമെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. എഎപിയുടെ രാജ്യസഭ സീറ്റ് വാഗ്ദാന വാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എവിടെ നിന്നും എനിക്ക് അത്തരമൊരു ഓഫര്‍ വന്നിട്ടില്ല, ഞാന്‍ ആര്‍ബിഐ ഗവര്‍ണര്‍ ആയിരുന്നപ്പോള്‍ ആളുകള്‍ എന്നെഐഎംഎഫിലേക്ക്‌ കൊണ്ടുപോകാന്‍ കഠിനമായി ശ്രമിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും അധ്യാപകനായപ്പോള്‍ മറ്റെവിടെങ്കിലും കാണാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഒരു അധ്യാപകനായി ഇരിക്കുന്നതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. അദ്ദേഹം പറഞ്ഞു. 

എന്നെങ്കിലും രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ഉദ്ദേശമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലാ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് എന്റെ ഭാര്യ ശക്തമായി പറഞ്ഞിരിക്കുന്നത് വേണ്ട എന്നാണ്, അദ്ദേഹം പറഞ്ഞു. 

ആം ആദ്മി പാര്‍ട്ടിയുടെ ഒഴിവു വരുന്ന രാജ്യസഭ സീറ്റുകളിലൊന്നില്‍ രഘുറാം രാജനെ പരിഗണിക്കുന്നുവെന്നും അദ്ദേഹവുമായി എഎപി നേതാക്കള്‍ ചര്‍ച്ച നടത്തിയെന്നുമായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT