India

ഭാര്യമാരോട് പറഞ്ഞ് മക്കളേയും കൂട്ടി വീടുവിട്ടു; ആളൊഴിഞ്ഞ അപ്പാർട്ട്മെന്റിൽ എല്ലാവരുടേയും മൃത​ദേഹം

ഭാര്യമാരോട് പറഞ്ഞ് മക്കളേയും കൂട്ടി വീടുവിട്ടു; ആളൊഴിഞ്ഞ അപ്പാർട്ട്മെന്റിൽ എല്ലാവരുടേയും മൃത​ദേഹം

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഒരു കുടുംബത്തിലെ ആറ് പേരെ ആൾ താമസമില്ലാത്ത വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏഴും പന്ത്രണ്ടും വയസുള്ള കുട്ടികൾ ഉൾപ്പെടെയുള്ളവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുജറാത്തിലെ അഹമ്മദാബാദിൽ രാവിലെയാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.

സഹോദരങ്ങളായ അമരിഷ് പട്ടേൽ (42), ഗൗരങ് പട്ടേൽ (40) എന്നിവരെയും നാലു മക്കളെയുമാണ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ അപ്പാർട്ട്‌മെന്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സഹോദരന്മാർ രണ്ടിടത്താണ് താമസിക്കുന്നത്. ജൂൺ 17ന് മക്കളെയും കൂട്ടി പുറത്തു പോകുകയാണെന്ന് ഭാര്യമാരോടു പറഞ്ഞ ശേഷമാണ് ഇവർ വീടു വിട്ടത്. വ്യാഴാഴ്ച രാത്രിയും ഇവർ മടങ്ങിയെത്താത്തതിനെ തുടർന്നു ഭാര്യമാർ ഇവരെ തേടി ആൾതാമസമില്ലാത്ത അപ്പാർട്ട്‌മെന്റിൽ എത്തി. എന്നാൽ അപ്പാർട്ട്‌മെന്റ് അടച്ചുപൂട്ടിയ നിലയിലായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ പൊലീസിൽ വിവരം അറിയിച്ചു.

പിന്നീടു നടത്തിയ തിരച്ചിലിലാണ് എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സഹോദരന്മാരെ സ്വീകരണ മുറിയിലും രണ്ട് പെൺകുട്ടികളെ അടുക്കളയിലും ആൺകുട്ടികളെ കിടപ്പു മുറിയിലും തൂങ്ങി മരിച്ച നിലയിലാണു കണ്ടെത്തിയത്.

ആഹാരത്തിൽ മയക്കു മരുന്നു കലർത്തി നൽകി കുട്ടികളെ കൊന്ന ശേഷം ഇരുവരും തൂങ്ങി മരിച്ചതാകാമെന്നാണു പൊലീസിന്റെ നിഗമനം. സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്നു പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT