India

മദ്യനിരോധനവും ബീഫ് നിരോധനവും; ഉത്തര്‍പ്രദേശ് കടുത്ത തൊഴില്‍ ദാരിദ്ര്യത്തിലേക്ക് 

മദ്യനിരോധനവും ബീഫ് നിരോധനവും സംസ്ഥാനത്തെ കടുത്ത തൊഴില്‍ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഉത്തര്‍പ്രദേശ്: മദ്യനിരോധനവും ബീഫ് നിരോധനവും സംസ്ഥാനത്തെ കടുത്ത തൊഴില്‍ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. ഈ അവസ്ഥയില്‍ മാറ്റം വന്നില്ലെങ്കില്‍ അഥവാ ബദല്‍ സംവിധാനം കൊണ്ടു വന്നില്ലെങ്കില്‍ ദാരിദ്ര്യമായിരിക്കും ഫലം. കോടതിയും ബിജെപി സര്‍ക്കാരും ചേര്‍ന്ന് പാവപ്പെട്ട ജനങ്ങളുടെ കഞ്ഞിയില്‍ മണ്ണിടുകയാണ്.

ഹൈവേയിലെ മദ്യവില്‍പ്പന നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പ്രകാരം കുറഞ്ഞത് ഒരു ദശലക്ഷം ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറയുന്നു. ഏറ്റവുമധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഹോട്ടല്‍, ടൂറിസം മേഖലകളെയാണ് ഈ ഉത്തരവ് ബാധിക്കാന്‍ പോകുന്നത്. രാജ്യമൊട്ടാകെ വിനോദസഞ്ചാര മേഖലയെയും ബാധിക്കാനിരിക്കുന്ന ഒന്നാണ് ഹൈവേകളിലെ മദ്യനിരോധനം. യോഗി ആദിത്യനാഥ് നടപ്പിലാക്കിയ അറവുശാലകളുടെ നിരോധനം കൂടിയായപ്പോള്‍ കാര്യങ്ങളില്‍ ഏകദേശം തീരുമാനമായി.

അറവുശാലകള്‍ നിരോധിക്കുന്നതോടെ ഇതുമൂലം നിലനില്‍ക്കുന്ന വേറെ ഒരുപാട് തൊഴില്‍ മേഖലകള്‍ കൂടി നിന്നുപോകും. മാസം പായ്ക്കിങ്, കന്നുകാലി വളര്‍ത്തല്‍(മാംസത്തിന് വേണ്ടി), തുകല്‍ എന്നീ വ്യവസായങ്ങള്‍ക്കും ഇതോടൊപ്പം താഴുവീഴും. മാത്രമല്ല ഇറച്ചി കയറ്റുമതി പ്രധാന വരുമാനം ആയതിനാല്‍ ദേശീയതലത്തിലും ഈ ഇടിവ് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT