India

മദ്യപാനത്തിനിടെ തര്‍ക്കം: സൃഹുത്തിനെ കൊന്നു വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കി; മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍

മദ്യപാനത്തിനിടെ തര്‍ക്കം: സൃഹുത്തിനെ കൊന്നു വെട്ടിനുറുക്കു സ്യൂട്ട്‌കേസിലാക്കി; മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുഹൃത്തിനെ കൊന്നു മൃതദേഹം സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച് യമുനാ നദിയില്‍ ഒഴുക്കാന്‍ ശ്രമിച്ച മൂന്നു പേര്‍ പിടിയില്‍. മലയാളി അടക്കമുള്ള മൂന്നു പേരാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. ഒരുമിച്ചു താമസിച്ച ഇരുപത്തിമൂന്നുകാരനെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. 

ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന വിശാല്‍ ത്യാഗി, പൗരുഷ്, കുട്ടു എന്നു വിളിക്കുന്ന മലയാളി മനോജ് പിള്ള എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരുമിച്ചു താമസിച്ചിരുന്ന ദീപാംശു എന്ന യുവാവിനെ ഞായറാഴ്ച രാത്രി ഇവര്‍ കൊലപ്പെടുത്തുകയായിരുന്നു. 

ഞായറാഴ്ച ഒരുമിച്ചു മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഇരുപതുകാരനായ വിശാല്‍ ത്യാഗി ഗാസിയാബാദിലെ ഡോക്ടറുടെ മകനാണ്. വിശാല്‍ ത്യാഗിയുടെ അനന്തിരവനാണ് കൊല്ലപ്പെട്ട ദീപാംശു. നരത്തേ ഉത്തരാഖണ്ഡിലായിരുന്ന മനോജ് പിള്ള ഗ്രേറ്റര്‍ നോയിഡയില്‍ എത്തിയത് അടുത്ത കാലത്താണ്. 

അഞ്ചു മാസമായി ഈ നാലു പേരും ഒരുമിച്ച് ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുകയായിരുന്നു. വഴക്കിനെത്തുടര്‍ന്ന് വിശാലും പൗരുഷും കൂടി ദീപാംശുവിന്റെ കൈയും കാലും പിടിച്ചു വയ്ക്കുകയും മനോജ് പിള്ള കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്.

പിന്നീട് ദീപാംശുവിന്റെ ശരീരം തുണ്ടു തുണ്ടാക്കി സ്യൂട്ട്‌കേസില്‍ നിറച്ച് യമുനാ നദിയില്‍ തള്ളാനായി കൊണ്ടു പോവുകയായിരുന്നു. ഇ-റിക്ഷയിലാണ് മൃതദേഹം നിറച്ച സ്യൂട്ട് കേസ് കൊണ്ടുപോയത്. സ്യൂട്ട്‌കേസില്‍നിന്നു രക്തം ഇറ്റു വീഴുന്നതു കണ്ടു സംശയിച്ച പൊലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT