India

മാപ്പ് പറഞ്ഞ് പ്രജ്ഞാ സിങ്; ഗോഡ്‌സേ രാജ്യസ്‌നേഹിയാണെന്നത് വ്യക്തിപരമായ അഭിപ്രായം; വീഡിയോ

തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും പ്രജ്ഞ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; ഗാന്ധി ഘാതകന്‍ ഗോഡ്‌സേ രാജ്യസ്‌നേഹിയാണെന്ന വിവാദ പ്രസ്താവനയില്‍ അവസാനം മാപ്പ് പറഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ്ങ്. രാജ്യത്തിന് വേണ്ടി ഗാന്ധിജി ചെയ്ത കാര്യങ്ങള്‍ മറക്കാന്‍ കഴിയില്ലെന്നും തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും പ്രജ്ഞ പറഞ്ഞു. ബിജെപിയില്‍ നിന്നു വരെ സമ്മര്‍ദ്ദം ശക്തമായതോടെയാണ് പ്രജ്ഞ മാപ്പു പറഞ്ഞത്. 

'അതെന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു. ആരുടെയെങ്കിലും വികാരത്തെ വേദനിപ്പിക്കണമെന്ന് എനിക്കുണ്ടായിരുന്നില്ല. ആരെയെങ്കിലും വേദനിപ്പിട്ടിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. രാജ്യത്തിന് വേണ്ടി ഗാന്ധിജി ചെയ്ത കാര്യങ്ങള്‍ മറക്കാനാവില്ല. എന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്' വീഡിയോയിലൂടെ പ്രജ്ഞ സിങ് പറഞ്ഞു. 

ഗോഡ്‌സേ തീവ്രവാദിയാണെന്ന കമല്‍ഹാസന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഗാന്ധി ഘാതകനെ പിന്തുണച്ചുകൊണ്ട് പ്രജ്ഞ രംഗത്തെത്തിയത്. മഹാത്മഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സേ രാജ്യസ്‌നേഹിയാണെന്നും ഭീകരന്‍ എന്നു വിളിക്കുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും പ്രജ്ഞ പറഞ്ഞു. ഗോഡ്‌സെയെ ഭീകരനെന്ന് വിളിച്ചവര്‍ക്ക് തെരഞ്ഞടുപ്പില്‍ ജനം മറുപടി നല്‍കുമെന്നുമായിരുന്നു പ്രജ്ഞയുടെ വാക്കുകള്‍. പ്രതിപക്ഷം ഇതിനെ ആയുധമാക്കിയതോടെ ബിജെപി പ്രജ്ഞയുടെ വാക്കുകള്‍ തള്ളി. പ്രജ്ഞാ സിങ്ങ് പറഞ്ഞത് പാര്‍ട്ടി നിലപാട് അല്ലെന്നും പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT