India

മീടൂവില്‍ കുടുങ്ങി മുന്‍ അറ്റോര്‍ണി ജനറലും ; 'സോളി സെറാബ്ജി നിരന്തരം സ്ത്രീകളെ പീഡിപ്പിച്ചു', അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയാണ് മീ ടൂ ക്യാംപെയ്‌നില്‍ കുടുങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ലൈംഗിക അതിക്രമങ്ങള്‍ തുറന്നു പറയുന്ന മീ ടൂ ക്യാംപെയ്‌നില്‍ കുടുങ്ങി മുന്‍ അറ്റോര്‍ണി ജനറലും. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാകനും മുന്‍ അറ്റോര്‍ണി ജനറലുമായ സോളി സൊറാബ്ജിയാണ് മീ ടൂ ക്യാംപെയ്‌നില്‍ കുടുങ്ങിയത്. സോളി സൊറാബ്ജി നിരന്തരം സ്ത്രീകളെ പീഡിപ്പിച്ചിരുന്നയാളാണെന്നും, അയാള്‍ക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

അഭിഭാഷകയായ സീമ സപ്രയാണ്, 88 കാരനായ മുന്‍ എജിക്കെതിരെ പൊതു താല്‍പ്പര്യ ഹര്‍ജി നല്‍കിയത്. തന്നെ സോളി സൊറാബ്ജി പീഡിപ്പിച്ചുവെന്ന ഒരു യുവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി. 

സോളി സൊറാബ്ജി നിരന്തരം സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നയാളാണ്. അഭിഭാഷക രംഗത്തുള്ളവരെ അടക്കം ഇദ്ദേഹം പീഡിപ്പിച്ചിട്ടുണ്ടെന്ന് ഹര്‍ജിയില്‍ സീമ സപ്ര ചൂണ്ടിക്കാട്ടുന്നു. 

തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തുറന്നുപറയുന്ന മീ ടൂ ക്യാംപെയിനിന്റെ ബാഗമായി നിരവധി പ്രമുഖരുടെ പേരുകളാണ് ഇതിനകം പുറത്തുവന്നത്. മലയാള സിനിമാ നടന്‍ മുകേഷ്, ഹിന്ദി സിനിമാ നടന്മാരായ നാന പടേക്കര്‍, രജത് കപൂര്‍, അലോക് നാഥ്, സംവിധായകന്‍ വികാസ് ബാല്‍, കോമഡിയന്‍ തന്‍മയ് ഭട്ട് , കേന്ദ്രസഹമന്ത്രി എംജെ അക്ബര്‍ തുടങ്ങിയവരുടെ ലൈംഗിക പീഡനങ്ങള്‍ ഇതിനകം മീ ടൂ ക്യാംപെയ്‌നിലൂടെ പുറം ലോകം അറിഞ്ഞിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു