India

മുംബൈയില്‍ കനത്ത കാറ്റും മഴയും തുടരുന്നു; വെള്ളപ്പൊക്കം ഭയന്ന് ജനം: ചിത്രങ്ങള്‍

നാല് മീറ്ററോളം ഉയരത്തില്‍ വരെ വേലിയേറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കടല്‍ തീരത്തേക്കു വരരുതെന്നും നാട്ടുകാര്‍ക്കു മുന്നറിയിപ്പു നല്‍കിയ പോലീസ് അത്യാവശ്യമില്ലെങ്കില്‍ പുറത്തിറങ്ങരുതെന്നും നിര്‍ദേശിച്ച

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയും കാറ്റും മുംബൈയിലെ ജനജീവിതം സ്തംഭിപ്പിച്ചു. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. സാധാരണ നമഴയിലും ഒന്‍പത് ഇരട്ടി മഴയാണ് രണ്ടു ദിവസങ്ങളായി മുംബൈ നഗരത്തിലുണ്ടായത്. നഗരത്തിലെ റെയില്‍, റോഡ്, വ്യോമ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്ധേരി, ദാദര്‍, സയണ്‍, മാട്ടുംഗ, എന്നിവിടങ്ങളില്‍ റോഡില്‍ വെളളം കയറിയതിനെത്തുടര്‍ന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്. 2005ന് ശേഷമുള്ള ഏറ്റവും വലിയ മഴയാണ് നഗരത്തിലുണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മഴ തുടര്‍ന്നാല്‍ വെള്ളപ്പൊക്കമുണ്ടാകുമെന്ന ഭീതിയിലാണ് മുംബൈയിലുള്ളവര്‍.

താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളും തടസപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം, രാവിലെ മുതല്‍ ശക്തമായ മഴയും കാറ്റും വേലിയേറ്റമുണ്ടാക്കുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. 

നാല് മീറ്ററോളം ഉയരത്തില്‍ വരെ വേലിയേറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കടല്‍ തീരത്തേക്കു വരരുതെന്നും നാട്ടുകാര്‍ക്കു മുന്നറിയിപ്പു നല്‍കിയ പോലീസ് അത്യാവശ്യമില്ലെങ്കില്‍ പുറത്തിറങ്ങരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, രക്ഷാപ്രവര്‍ത്തനത്തിന് സര്‍വ്വ സജ്ജമായി ദേശീയ ദുരന്തനിവാരണ സേന മുംബൈയിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT