India

മൊബൈല്‍ ഫോണ്‍ കമ്പനികളുമായി ബന്ധിപ്പിച്ചവരുടെ ആധാര്‍ വിവരങ്ങള്‍ ഡി-ലിങ്ക് ചെയ്യണം ; കേന്ദ്ര ടെലികോം മന്ത്രിക്ക് കത്ത്

നേരത്തെ ബന്ധിപ്പിച്ചിട്ടുള്ളവരുടെ ആധാര്‍ വിവരങ്ങള്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ നശിപ്പിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : മൊബൈല്‍ കണക്ഷന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍, നേരത്തെ മൊബൈല്‍ ഫോണ്‍ കമ്പനികളുമായി ബന്ധിപ്പിച്ചവരുടെ ആധാര്‍ വിവരങ്ങള്‍ ഡി-ലിങ്ക് ചെയ്യണമെന്ന് ആവശ്യം. പൊതു പ്രവര്‍ത്തകനായ തഹ്‌സീന്‍ പൂനെവാലയാണ് ഇക്കാര്യം  ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹയ്ക്ക് കത്ത് നല്‍കി. 

ആധാര്‍ മൊബൈലുമായി ബന്ധിപ്പിക്കണമെന്ന മുന്‍ ഉത്തരവുകളുടെ പശ്ചാത്തലത്തില്‍ നിരവധി പേരാണ്, ആധാര്‍ വിവരങ്ങള്‍ മൊബൈല്‍ കമ്പനികളുമായി ബന്ധിപ്പിച്ചിരുന്നത്. സുപ്രീംകോടതിയുടെ ചരിത്ര വിധിയുടെ പശ്ചാത്തലത്തില്‍, നേരത്തെ ബന്ധിപ്പിച്ചിട്ടുള്ളവരുടെ ആധാര്‍ വിവരങ്ങള്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ നശിപ്പിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കത്തില്‍ പൂനെവാല ആവശ്യപ്പെട്ടു. 

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ നേരത്തെ ലിങ്ക് ചെയ്തിട്ടുള്ള ആധാര്‍ വിവരങ്ങള്‍ ഉടനടി നശിപ്പിക്കണം. ആധാര്‍ ഡി ലിങ്ക് ചെയ്യാന്‍ സ്വീകരിച്ച നടപടികളും, ആധാര്‍ വിവരങ്ങള്‍ ടെലികോം കമ്പനികള്‍ നശിപ്പിച്ചതിന്റെ ഉറപ്പും അറിയിക്കണമെന്നും പൂനെവാല കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആധാര്‍ കേസില്‍ സെപ്റ്റംബര്‍ 26 നാണ് സുപ്രീംകോടതി ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT