India

'മോദി നീചന്‍ തന്നെ' ; പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മണിശങ്കര്‍ അയ്യര്‍ ; പ്രതിഷേധവുമായി ബിജെപി

മോദി വിടുവായനായ പ്രധാനമന്ത്രിയാണ്. മൂല്യങ്ങള്‍ക്ക് വില നല്‍കാത്ത മനുഷ്യനാണ് മോദിയെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ  നീചനായ മനുഷ്യനെന്ന് വിളിച്ച പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍. മോദി വിടുവായനായ പ്രധാനമന്ത്രിയാണ്. മൂല്യങ്ങള്‍ക്ക് വില നല്‍കാത്ത മനുഷ്യനാണ് മോദിയെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. 

പ്രധാനമന്ത്രി പദത്തില്‍ ഇനി 10 ദിവസം മാത്രമേ മോദിയുള്ളൂ. മെയ് 23 നു രാജ്യം മോദിയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കുമെന്നും  മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

സൈനികരുടെ ജീവത്യാഗത്തെ വൃത്തികെട്ട രാഷ്ട്രീയനേട്ടത്തിന് വേണ്ടി ഉപയോഗിക്കുന്ന മോദിക്കെതിരെ നടപടി എടുക്കേണ്ടതാണ്. രാജീവ് ഗാന്ധിക്കെിരെയും ബലാക്കോട്ട് ആക്രണം സംബന്ധിച്ചും നടത്തിയ പരാമര്‍ശള്‍, മോദിയെ താന്‍ നീചനെന്ന് വിളിച്ചത് ന്യായീകരിക്കപ്പെടുന്നതാണെന്നും മണിശങ്കര്‍ അയ്യര്‍ അഭിപ്രായപ്പെട്ടു. 

2017 ഡിസംബര്‍ 7 നായിരുന്നു മണിശങ്കര്‍ അയ്യര്‍ മോദിയെ നീചനായ മനുഷ്യന്‍ എന്ന് വിളിച്ചത്. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.  

നീചന്‍ പ്രയോഗത്തെ ന്യായീകരിച്ചതിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കണമെന്ന് ബിജെപി നേതാവും കേന്ദ്രആഭ്യന്തരമന്ത്രിയുമായ രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT