India

മോദി സര്‍ക്കാര്‍ നിയമ സംവിധാനത്തിനും മേലെയോ ? കൊളീജിയം ശുപാര്‍ശ നടപ്പാക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്

ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനായി ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജ്ഞ മാറ്റിവെക്കണമെന്ന് ഇന്ദിര ജയ്‌സിംഗ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള കൊളീജിയം ശുപാര്‍ശ നടപ്പാക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം രൂക്ഷം. മോദി സര്‍ക്കാര്‍ നിയമസംവിധാനത്തിനും മേലെയാണോയെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ചോദിച്ചു. നിലവിലെ നിയമപ്രകാരം ജഡ്ജിമാരുടെ നിയമനത്തില്‍, സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ അടങ്ങുന്ന കൊളീജിയത്തിന്റെ തീരുമാനമാണ് അന്തിമം. ഈ കൊളീജിയമാണ് ജസ്റ്റിസ് കെ എം ജോസഫിനെയും മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും സുപ്രീംകോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ നല്‍കിയത്. എന്നാല്‍ കൊളീജിയം തീരുമാനം നടപ്പാക്കാതെ കേന്ദ്രസര്‍ക്കാര്‍ നിയലംഘനമാണ് നടത്തുന്നതെന്ന് ചിദംബരം കുറ്റപ്പെടുത്തി. 

ഒടുവില്‍ ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജിമായി നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ സന്തോഷമുണ്ട്. എന്നാല്‍ ജസ്റ്റിസ് കെ എം ജോസഫിന്റെ സ്ഥാനക്കയറ്റത്തിന് അംഗീകാരം നല്‍കാത്തതെന്താണെന്ന് ചിദംബരം ചോദിച്ചു. അദ്ദേഹത്തിന്റെ സംസ്ഥാനമാണോ, മതമാണോ, അതോ ഉത്തരാഖണ്ഡ് കോടതിയില്‍ ഇരിക്കെ പുറപ്പെടുവിച്ച വിധികളാണോ നിയമനത്തിന് തടസ്സമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടു. 

ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കി കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി കേന്ദ്രതീരുമാനം റദ്ദാക്കി. ഇതോടെ ഹരീഷ് റാവത്ത് സര്‍ക്കാരിന് ഭരണത്തില്‍ തിരിച്ചുവരാന്‍ അവസരം ഒരുങ്ങി. ഈ കേസില്‍ പുറപ്പെടുവിച്ച വിധിയാണ് ജസ്റ്റിസ് കെ എം ജോസഫിനെ ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും കണ്ണിലെ കരടാക്കി മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ജോസഫിനെ ആന്ദ്രപ്രദേശ്- തെലങ്കാന സംയുക്ത ഹൈക്കോടതിയുടെ ചുമതല നല്‍കാനുള്ള നീക്കവും കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരുന്നു. 

കൊളീജിയം ശുപാര്‍ശ അംഗീകരിക്കാത്ത കേന്ദ്രനടപടിയില്‍ അഭിഭാഷകര്‍ക്കിടയിലും അതൃപ്തി പുകയുകയാണ്. ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനായി സുപ്രീംകോടതി ജഡ്ജിയായുള്ള ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജ്ഞ മാറ്റിവെക്കാന്‍ മുതിര്‍ന്ന അഭിഭാഷകയും മുന്‍ സോളിസിറ്റര്‍ ജനറലുമായ ഇന്ദിര ജയ്‌സിംഗ് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോടാണ് ഇന്ദിര ജയ്‌സിംഗ് ഇക്കാര്യം ആവശ്യപ്പെട്ടത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനായി, ജസ്റ്റിസ് ജോസഫിന്റെ നിയമനത്തിന് അംഗീകാരം ലഭിക്കും വരെ ഇന്ദുവിന്റെ സത്യപ്രതിജ്ഞ വൈകിക്കണമെന്നാണ് ആവശ്യം. കൊളീജിയം ശുപാര്‍ശ നല്‍കി മൂന്നു മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ദു മല്‍ഹോത്രയുടെ നിയമനത്തിന് കേന്ദ്ര നിയമമന്ത്രാലയം അംഗീകാരം നല്‍കിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

SCROLL FOR NEXT