India

മോദിക്ക് നല്‍കുക കല്ലും മണ്ണും ചേര്‍ത്ത രസഗുള: മമത ബാനര്‍ജി 

താനുമായി ഊഷ്മളമായ ബന്ധമാണുളളത് എന്ന നടന്‍ അക്ഷയകുമാറുമായുളള അഭിമുഖത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിന് വീണ്ടും മറുപടി നല്‍കി മമത

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: താനുമായി ഊഷ്മളമായ ബന്ധമാണുളളത് എന്ന നടന്‍ അക്ഷയകുമാറുമായുളള അഭിമുഖത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിന് വീണ്ടും മറുപടി നല്‍കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മുന്‍പ് മോദി ബംഗാളില്‍ വന്നിട്ടില്ല. തെരഞ്ഞെടുപ്പില്‍ മോദിക്ക് ബംഗാളില്‍ നിന്ന് വോട്ടുവേണമെന്ന് മമത ബാനര്‍ജി വിമര്‍ശിച്ചു.

ബംഗാളില്‍ നിന്ന്  മോദിക്ക് രസഗുള നല്‍കും. ലഡുവിന് കശുവണ്ടി പരിപ്പും , ഉണക്കമുന്തിരിയും ഉപയോഗിക്കുന്നത് പോലെ കല്ലും മണ്ണുംചേര്‍ത്ത് മധുരപലഹാരങ്ങള്‍ ഉണ്ടാക്കി അദ്ദേഹത്തിന് നല്‍കും. അത് അദ്ദേഹത്തിന്റെ പല്ല് തകര്‍ക്കുമെന്നും ബംഗാളിലെ അസനോളില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മമത പറഞ്ഞു. 

കഴിഞ്ഞ ദിവസം അക്ഷയ് കുമാറുമായുളള അഭിമുഖത്തിലാണ് പ്രതിപക്ഷനിരയിലും സുഹൃത്തുക്കള്‍ ഉണ്ടെന്ന് മോദി പറഞ്ഞത്. ഇക്കൂട്ടത്തിലാണ് മമതയുമായുളള ഊഷ്മളമായ ബന്ധം മോദി വിശദീകരിച്ചത്. വര്‍ഷാവര്‍ഷം മമത കുര്‍ത്തകളും മധുരവും സമ്മാനമായി നല്‍കാറുണ്ടെന്ന് മോദി പറഞ്ഞു. ഇതിന് മറുപടിയായി കഴിഞ്ഞദിവസം തന്നെ മമത രംഗത്തുവന്നിരുന്നു. അതിഥികള്‍ക്ക് ചായയും രസഗുളയും സമ്മാനങ്ങളും നല്‍കാറുണ്ടെന്നും പക്ഷേ ഒരു വോട്ടുപോലും നല്‍കില്ലെന്നായിരുന്ന മമതയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് മോദിക്കെതിരെ മമത കൂടുതല്‍ കടുപ്പിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍ , ഏഴു ശതമാനം വളര്‍ച്ച നേടി

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT