India

മോദിയുടെയും നാട്ടിലും എസ്എഫ്‌ഐ; ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ അടിപതറി എബിവിപി

ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ജയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ജയം. എബിവിപിയെ പരാജയപ്പെടുത്തിയാണ് എസ്എഫ്‌ഐയുടെ ചരിത്രവിജയം. തെരഞ്ഞെടുപ്പ് നടന്ന നാല് പോസ്റ്റുകളിലും എസ്എഫ്‌ഐ സഖ്യം വിജയക്കൊടി പാറിച്ചപ്പോള്‍ എബിവിപി സഖ്യത്തിന് ഒരുസീറ്റുപോലും നേടാനായില്ല. 

സ്‌കൂള്‍ ഓഫ് ലാംഗ്വേജസില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ഥി ചിത്തരഞ്ജന്‍ കുമാര്‍ 26 വോട്ടുകള്‍ക്ക് എബിവിപി സ്ഥാനാര്‍ഥി ദീപക്കിനെ പരാജയപ്പെടുത്തി. ആകെയുള്ള 166 വോട്ടുകളില്‍ 94 വോട്ടുകള്‍ നേടിയാണ് എബിവിപിയുടെ ശക്തികേന്ദ്രത്തില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ഥി ഉജ്ജ്വല വിജയം നേടിയത്.

സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ ബാപ്‌സയുടെ(BAPSA) ദിവാന്‍ അഷ്‌റഫ് 69 വോട്ടുകള്‍ക്ക് എബിവിപി സ്ഥാനാര്‍ഥി പ്രാചി റാവലിനെ പരാജയപ്പെടുത്തി.  ആകെയുള്ള 167 വോട്ടുകളില്‍ 114 വോട്ടുകള്‍ ദിവാന്‍ അഷ്‌റഫ് നേടിയപ്പോള്‍ എബിവിപി സ്ഥാനാര്‍ഥിക്ക് 45 വോട്ടുകളാണ് നേടാനായത്. 

സ്‌കൂള്‍ ഓഫ്  ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ എല്‍ഡിഎസ്എഫ് സ്ഥാനാര്‍ഥി പ്രാചി ലോഖന്ദെ 22 വോട്ടുകള്‍ക്ക് എബിവിപി സ്ഥാനാര്‍ഥി രമാജാജുലയെ തോല്‍പ്പിച്ചു. ആകെ പോള്‍ ചെയ്ത 38 വോട്ടുകളില്‍ 30 വോട്ടുകളും എല്‍ഡിഎസ്എഫ് സ്ഥാനാര്‍ഥി കരസ്ഥമാക്കിയപ്പോള്‍ എബിവിപി സ്ഥാനാര്‍ഥിക്ക് എട്ട് വോട്ടുകള്‍ മാത്രമാണ് നേടാനായത്. ലൈബ്രറി സയന്‍സില്‍ എസ്എഫ്‌ഐ സഖ്യം പിന്തുണച്ച സ്വതന്ത്രനും വിജയിച്ചു.എസ്എഫ്‌ഐ, ബാപ്‌സ(BAPSA), എല്‍ഡിഎസ്എഫ് സംഘടനകള്‍ സഖ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT