India

മോഷണവും കൊലപാതകവുമടക്കം ഒരു ഡസന്‍ കേസുകള്‍; തലയ്ക്ക് ഒരു ലക്ഷം; ലഖ്‌നൗവിനെ വിറപ്പിച്ച കൊടും കുറ്റവാളിയെ ഏറ്റുമുട്ടലില്‍ വധിച്ചു

മോഷണവും കൊലപാതകവുമടക്കം ഒരു ഡസന്‍ കേസുകള്‍; തലയ്ക്ക് ഒരു ലക്ഷം; ലഖ്‌നൗവിനെ വിറപ്പിച്ച കൊടും കുറ്റവാളിയെ ഏറ്റുമുട്ടലില്‍ വധിച്ചു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: കൊടും കുറ്റവാളി വികാസ് ദുബെയെ ഏറ്റുമുട്ടലില്‍ വധിച്ചതിന്റെ വിവാദങ്ങള്‍ നില്‍ക്കെ ഉത്തര്‍പ്രദേശില്‍ മറ്റൊരു ക്രിമിനലിനെ കൂടി ഏറ്റുമുട്ടലില്‍ വധിച്ചു. ഒരു ഡസനോളം കേസുകളില്‍ പ്രതിയായ ടിങ്കു കപല (കമാല്‍ കിഷോര്‍) എന്ന കൊടും കുറ്റവാളിയെയാണ് ഉത്തര്‍പ്രദേശ് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് ഏറ്റുമുട്ടലില്‍ വധിച്ചത്. 

ഇയാളുടെ തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ടിരുന്നു. വെള്ളിയാഴ്ച രാത്രി ബാരാബങ്കിയില്‍ വച്ചാണ് ടിങ്കുവിനെ വധിച്ചത്. ഇയാളുടെ പക്കല്‍ നിന്ന് വെടിയുണ്ടകളും മരുന്നുകളും ടാസ്‌ക് ഫോഴ്‌സ് സംഘം പിടിച്ചെടുത്തു. 

നേരത്തെ ഇയാളുടെ ചില കൂട്ടാളികളെ പൊലീസ് പിടികൂടിയിരുന്നു. ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ടിങ്കുവിന്റെ മറ്റു സഹായികളേയും പൊലീസ് തിരയുന്നുണ്ട്. 

ലഖ്‌നൗ നഗരത്തെ ഏറെക്കാലം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഇയാള്‍ക്ക് നേരെ ഒരു ഡസനോളം ക്രിമിനല്‍ കേസുകളാണുള്ളത്. മോഷണം, കൊലപാതകം, കൊലപാതക ശ്രമം അടക്കമുള്ള കേസുകളുണ്ട്. 2019ല്‍ മോഷണ ശ്രമത്തിനിടെ രണ്ട് പേരെ കൊലപ്പെടുത്തിയിരുന്നു. ഈ കേസിലാണ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ടത്. 

ഗുജറാത്ത്, പൂനെ, മഹാരാഷ്ട്ര, വഡോദര എന്നിവിടങ്ങളിലൊക്കെ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്. ഇവിടെയൊക്കെ ടിങ്കുവിനെതിരെ കേസുകളും നിലവിലുണ്ട്. 

വലിയ എന്തോ കുറ്റകൃത്യം ലക്ഷ്യമിട്ട് ടിങ്കു ബാരാബങ്കിയുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംഘം ഇവിടെയെത്തിയത്. ഇക്കാര്യം മനസിലാക്കി ടിങ്കു ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ടാസ്‌ക് ഫോഴ്‌സ് അധികൃതര്‍ അപ്പോഴേക്കും ഇയാളെ വളഞ്ഞിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. 

ടിങ്കു കപല എന്നാണ് പേരെങ്കിലും കമാല്‍ കിഷോര്‍, ഹേമന്ത് കുമാര്‍, സഞ്ജയ്, മാമ തുടങ്ങി നിരവധി പേരുകള്‍ ഇയാള്‍ക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ജീവനക്കാര്‍ക്ക് പിഎഫ് ഇല്ലേ?, 100 രൂപ പിഴയില്‍ ചേര്‍ക്കാന്‍ തൊഴിലുടമകള്‍ക്ക് അവസരം; എംപ്ലോയീസ് എന്റോള്‍മെന്റ് സ്‌കീം ആരംഭിച്ച് കേന്ദ്രം

ലക്ഷ്യം 25 ലക്ഷം രൂപയാണോ?, അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

SCROLL FOR NEXT