India

യുപിയിലെ സര്‍വകലാശാലകളില്‍ സമരങ്ങള്‍ക്ക് വിലക്ക്; പരീക്ഷ നടക്കുന്നതിനാലെന്ന് വിശദീകരണം

പരിക്ഷ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സമരങ്ങള്‍ നിരോധിച്ചിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കോളേജുകളിലും സര്‍വകലാശാലകളിലും പ്രതിഷേധ സമരങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. കോളേജുകളിലും സര്‍വകലാശാലകളിലും പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ എന്നിവര്‍ സമരത്തിലേര്‍പ്പെടുന്നതാണ് യുപി സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്. 

എസ്മ നിയമപ്രകാരം ജൂണ്‍ 30 വരെയാണ് നിരോധനം. ഇതിലൂടെ എസ്മ നിയമം ലംഘിക്കുന്നവരെ വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിക്കും. യുപിയിലെ കോളെജുകളിലും സര്‍വകലാശാലകളിലും പരിക്ഷ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സമരങ്ങള്‍ നിരോധിച്ചിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

എസ്മ പ്രഖ്യാപിച്ചിരിക്കുമ്പോള്‍ സമരത്തിലേര്‍പ്പെടുന്നവര്‍ക്ക് ആറ് മാസം വരെ തടവുശിക്ഷ ലഭിച്ചേക്കാം. യുപിയിലെ 18 സര്‍വകലാശാലകളിലും 4000 കോളെജുകളിലുമാണ് പരീക്ഷ നടക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

SCROLL FOR NEXT