India

'രക്ഷാ പ്രവര്‍ത്തനം തുടരൂ; അത്ഭുതങ്ങള്‍ സംഭവിച്ചാലോ?'; ഖനിയില്‍ കുടുങ്ങിയവര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന് സുപ്രിംകോടതി

ഇതുവരേക്കും 28 ലക്ഷം ലിറ്റര്‍ വെള്ളം ഖനിയില്‍ നിന്നും പുറത്തേക്ക് പമ്പ് ചെയ്ത് മാറ്റിയെങ്കിലും കാണാതായവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഒരുമാസത്തിനോട് രക്ഷാപ്രവര്‍ത്തനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അത്ഭുതങ്ങളില്‍ കോടതി വിശ്വസിക്കുന്നു, അതുകൊണ്ട് മേഘാലയയിലെ ഖനികളില്‍ കുടുങ്ങിയവര്‍ക്കായുള്ള തെരച്ചില്‍ തുടരണമെന്ന് സുപ്രിംകോടതി. കൂടുതല്‍ വിദഗ്ധരായ ആളുകളുടെ സഹായം രക്ഷാപ്രവര്‍ത്തനത്തിനായി തേടണമെന്നും കോടതി കേന്ദ്ര- മേഘാലയ സര്‍ക്കാരുകളോട് നിര്‍ദ്ദേശിച്ചു. 

അനധികൃത ഖനനം നടത്തുന്നവരെയും അതിന് അനുവാദം നല്‍കുന്നവര്‍ക്കും മതിയായ ശിക്ഷ നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ ഡിസംബര്‍ 15 നാണ് 14 ഖനിത്തൊഴിലാളികള്‍ 'എലിമാള ഖനികളില്‍' കുടുങ്ങിയതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. രക്ഷാപ്രവര്‍ത്തനം അപ്പോള്‍ ആരംഭിച്ചുവെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞില്ല. മണ്ണിടിച്ചിലും ഖനികള്‍ക്കുള്ളില്‍ വെള്ളം നിറഞ്ഞതുമാണ് അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്. 

ഇതുവരേക്കും 28 ലക്ഷം ലിറ്റര്‍ വെള്ളം ഖനിയില്‍ നിന്നും പുറത്തേക്ക് പമ്പ് ചെയ്ത് മാറ്റിയെങ്കിലും കാണാതായവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഒരുമാസത്തിനോട് രക്ഷാപ്രവര്‍ത്തനം അടുത്തിട്ടും അപകടത്തില്‍പ്പെട്ടവരെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ തെരച്ചില്‍ അവസാനിപ്പിക്കാന്‍ സുപ്രിംകോടതിയുടെ അനുമതി സര്‍ക്കാര്‍ തേടുകയായിരുന്നു. ഇതാണ് കോടതി തടഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT