India

രജനീകാന്ത് ബിജെപിയിലേക്ക്

രജനീകാന്ത് ഉടന്‍ സ്വന്തം രാഷ്ട്രീയപാര്‍ട്ടി രൂപികരിക്കുമെന്ന് ആര്‍എസ്എസ് ചിന്തകന്‍ ഗുരുമൂര്‍ത്തി -  പുതിയ പാര്‍ട്ടി ബിജെപിയുടെ ഭാഗമാകും 

സമകാലിക മലയാളം ഡെസ്ക്

തമിഴ്‌നാട്: രജനീകാന്ത് ഉടന്‍ സ്വന്തം രാഷ്ട്രീയപാര്‍ട്ടി രൂപികരിക്കുമെന്ന് ആര്‍എസ്എസ് ചിന്തകന്‍ ഗുരുമൂര്‍ത്തി.  രാഷ്ട്രീയ പ്രഖ്യാപനം ഡിസംബറില്‍ ഉണ്ടാകുമെന്നും പുതിയ പാര്‍ട്ടി ബിജെപിയുടെ ഭാഗമാകുമെന്നും ഗുരുമൂര്‍ത്തി പറഞ്ഞു. അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്കന്‍ ചാനലില്‍ അഭിമുഖത്തിനിടെയാണ് ഗുരുമൂര്‍ത്തിയുടെ പ്രഖ്യാപനം.

രജനീകാന്തിന്റെ രാഷ്ട്രീയ ഉപദേശകന്‍ കൂടിയാണ് എസ് ഗുരുമൂര്‍ത്തി. തമിഴ്‌നാട്ടിലെ നിലവിലെ സാഹചര്യം ഒരു കരുത്തുറ്റ നേതാവിനെ തേടുന്ന സാഹചര്യത്തില്‍ തന്റെ രാഷ്ട്രീയ പ്രവേശം തമിഴ് മക്കള്‍ സ്വീകരിക്കുമെന്നാണ് രജനിയുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ പലതവവണ ശ്രമിച്ചിട്ടും നടക്കാതെ പോയ ബിജെപിയുടെ വളര്‍ച്ചയ്ക്കും രജനിയുടെ പാര്‍ട്ടി രൂപികരണത്തോടെ കഴിയുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു. രജനിയുമായും ബിജെപിയുമായും ആവശ്യമെങ്കില്‍ സഖ്യത്തിന് തയ്യാറാണെന്ന് തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി പനീര്‍ശെല്‍വവും ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. 

രജനീകാന്തുമായി ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ പലതവണ കൂടിക്കാഴ്ച നടത്തിയെങ്കിലും അപ്പോഴൊന്നും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നായിരുന്നു രജനിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ അ്ത്തരം ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് രജനി തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയിലേക്കെന്ന് ഗുരുമൂര്‍ത്തിയുടെ വെളിപ്പെടുത്തല്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT