India

രണ്ട് എംഎല്‍എമാര്‍ക്കും 23 മാധ്യമപ്രവര്‍ത്തകര്‍ക്കും കോവിഡ് ; തെലങ്കാനയില്‍ രോഗവ്യാപനം രൂക്ഷം ; അരലക്ഷം ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി

പുതുതായി 237 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 4957 ആയി

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : തെലങ്കാനയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. സംസ്ഥാനത്ത് രണ്ട് എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജന്‍ഗാവോണ്‍ എംഎല്‍എ മുതിറെഡ്ഡി യാദഗിരി റെഡ്ഡിക്ക് പിന്നാലെ ടിആര്‍എസ് നേതാവും നിസാമാബാദ് റൂറല്‍ എംഎല്‍എയുമായ ബാജിറെഡ്ഡി ഗോവര്‍ധനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

യാദഗിരി റെഡ്ഢിയുടെ സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന ഭാര്യക്കും ഗണ്‍മാനും ഉള്‍പ്പടെ നാലുപേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 23 മാധ്യമപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പുതുതായി 237 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 4957 ആയി.

ഇതുവരെ സംസ്ഥാനത്ത് 60 ജേര്‍ണലിസ്റ്റുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും ഒരാള്‍ മരിച്ചതായും തെലങ്കാന ആരോഗ്യവകുപ്പ് അറിയിച്ചു. ഗ്രേറ്റര്‍ ഹൈദരാബാദ് മേഖലയിലാണ് കോവിഡ് വ്യാപനം വളരെ രൂക്ഷമായിട്ടുള്ളത്. ഇവിടെ മാത്രം 195 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.  

കോവിഡ് പരിശോധനയില്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന അലംഭാവത്തില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കോവിഡ് പരിശോധനകള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത പത്തുദിവസം കൊണ്ട് ഹൈദരാബാദിലും സമീപപ്രദേശങ്ങളിലും 50,000 ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

SCROLL FOR NEXT