India

രണ്ട് കിലോമീറ്റര്‍ അല്ല, വിക്രം ലാന്‍ഡറില്‍ നിന്നുള്ള സിഗ്നല്‍ നഷ്ടമായത് 335 മീറ്റര്‍ അടുത്തുവരെ എത്തിയപ്പോള്‍; പുതിയ വെളിപ്പെടുത്തല്‍

ചന്ദ്രയാന്‍ രണ്ട് ദൗത്യവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍. വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിന് 335 മീറ്റര്‍ അടുത്തുവരെ എത്തിയതായി ഐഎസ്ആര്‍ഒ അധികൃതര്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ചന്ദ്രയാന്‍ രണ്ട് ദൗത്യവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍. വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിന് 335 മീറ്റര്‍ അടുത്തുവരെ എത്തിയതായി ഐഎസ്ആര്‍ഒ അധികൃതര്‍. ചന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായ വിക്രം ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ വിജയകരമായി ഇറക്കുന്നതിനു തൊട്ടുമുന്‍പ് 2.1 കിലോമീറ്റര്‍ മുകളില്‍വെച്ച് ലാന്‍ഡറില്‍ നിന്നുള്ള സിഗ്‌നലുകള്‍ നഷ്ടപ്പെട്ടു എന്നായിരുന്നു നേരത്തെ ഐഎസ്ആര്‍ഒ പറഞ്ഞിരുന്നത്. 

ചന്ദ്രയാന്‍ രണ്ട് ദൗത്യം 95 ശതമാനവും വിജയമായിരുന്നു. വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ലെന്നും ലാന്‍ഡിങിനിടെ, ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞ് കിടക്കുകയാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു. വിക്രം  ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമം നടക്കുകയാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു. 

വിക്രമുമായി ബന്ധം പുനഃസ്ഥാപിക്കപ്പെടാനുള്ള സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്ന് ചന്ദ്രയാന്‍ ഒന്ന് പ്രൊജക്ട് ഡയറക്ടര്‍ ഡോ മൈലസ്വാമി അണ്ണാദുരൈ പറഞ്ഞിരുന്നു. വിക്രമിന്റെ ചന്ദ്രോപരിതലത്തിലെ സ്ഥാനം കണ്ടെത്താനായത് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ലാന്‍ഡറിന് ഓര്‍ബിറ്ററുമായി നേരിട്ട് ബന്ധപ്പെടാനുള്ള കഴിവുണ്ട്. ഏതെങ്കിലും ഗര്‍ത്തത്തില്‍ വീണാല്‍ പോലും തിരിച്ച് സിഗ്‌നലുകള്‍ ലഭിക്കണമെന്ന് കരുതിയാണ്  വിക്രം ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT