India

രാത്രി 1: 20ന് വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഉപമുഖ്യമന്ത്രി വക നഗ്നവീഡിയോ; വിവാദം; ഉറക്കമായിരുന്നെന്ന് വിശദീകരണം

നിരവധി സ്ത്രീകളടക്കം അംഗങ്ങളായുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്കാണ് ഉപമുഖ്യമന്ത്രി പോണ്‍ വീഡിയോ അയച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പനാജി: വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഉപമുഖ്യമന്ത്രി പോണ്‍ വീഡിയോ അയച്ചതായി പരാതി. ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ്‌ലേക്കറാണ് വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചത്. ഞായറാഴ്ച രാത്രി 1:20നാണ് മന്ത്രിയുടെ ഫോണില്‍ നിന്ന് അശ്ലീല വീഡിയോ അയച്ചിരിക്കുന്നത്. 

ഉപമുഖ്യമന്ത്രിക്കെതിരെ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ വനിതാ വിഭാഗം പരാതി നല്‍കി. സ്ത്രീകളുടെ അന്തസിന് ക്ഷതം വരുത്തിയതിനും ഐ.ടി ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്കും കാവ്‌ലേക്കര്‍ക്കെതിരെ കേസെടുക്കണമെന്ന് വനിതാ സംഘടന ആവശ്യപ്പെട്ടു. നിരവധി സ്ത്രീകളടക്കം അംഗങ്ങളായുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്കാണ് ഉപമുഖ്യമന്ത്രി പോണ്‍ വീഡിയോ അയച്ചത്.

അതേസമയം പോണ്‍ വീഡിയോ അയച്ചത് താനല്ലെന്നാണ് ഉപമുഖ്യമന്ത്രിയുടെ വാദം. തന്‍െ്‌റ ഫോണ്‍ ഹാക്ക് ചെയ്ത് മറ്റാരോ വീഡിയോ അയച്ചതാണെന്ന് കാവ്‌ലേക്കര്‍ പറഞ്ഞു. വീഡിയോ അയച്ചുവെന്ന് പറയുന്ന സമയത്ത് താന്‍ ഉറക്കത്തിലായിരുന്നെന്നും കാവ്‌ലേക്കര്‍ പറയുന്നു. 

ഗോവയിലെ മുന്‍ പ്രതിപക്ഷ നേതാവ് കൂടിയാണ് ചന്ദ്രകാന്ത് കാവ്‌ലേക്കര്‍. ഇദ്ദേഹത്തിന്‍െ്‌റ നേതൃത്വത്തിലാണ് പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കഴിഞ്ഞ വര്‍ഷം ബിജെപിയില്‍ ചേര്‍ന്നത്. എംഎല്‍എമാരെ കൂറുമാറ്റി ഭരണപക്ഷത്ത് എത്തിച്ചതിന് കാവ്‌ലേക്കറിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT