India

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്; വിജയം ഉറപ്പിച്ച് എന്‍ഡിഎ

കണക്കുകള്‍ തെറ്റാതിരിക്കുകയും, ആത്ഭുതങ്ങള്‍ സംഭവിക്കാതിരിക്കുകയും ചെയ്താല്‍ രാംനാഥ് കോവിന്ദായിരിക്കും ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രഥമ പൗരനെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പ് ഇന്ന്. എന്‍ഡിഎയുടെ രാംനാഥ് കോവിന്ദും പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായ മീരാ കുമാറും ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി ആകാനുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ്. 

കണക്കുകള്‍ തെറ്റാതിരിക്കുകയും, ആത്ഭുതങ്ങള്‍ സംഭവിക്കാതിരിക്കുകയും ചെയ്താല്‍ രാംനാഥ് കോവിന്ദായിരിക്കും ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി. വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍. എംപിമാര്‍ പാര്‍ലമെന്റിലും, എംഎല്‍എമാര്‍ അതാത് നിയമസഭകളില്‍ സജ്ജീകരിച്ചിട്ടുള്ള പോളിങ് ബൂത്തുകളിലും വോട്ട് രേഖപ്പെടുത്തും. പാര്‍ലമെന്റ്‌ലെ 62ാം നമ്പര്‍ മുറിയിലാണ് വോട്ടെടുപ്പ്. 

776 പാര്‍ലമെന്റ് അംഗങ്ങള്‍ക്കും, 4120 നിയമസഭാ അംഗങ്ങള്‍ക്കുമാണ് വോട്ടവകാശം ഉള്ളത്. എംപിമാരുടെ ബാലറ്റ് പേപ്പറിന്റെ നിറം പച്ചയും, എംഎല്‍എമാരുടേതിന് നിറം പിങ്കുമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വയലറ്റ് നിറത്തിലുള്ള പേന ഉപയോഗിച്ചാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. പേന മാറിയാല്‍ വോട്ട് അസാധുവാകും.

നിയമസഭകളിലേയും, പാര്‍ലമെന്റിലേയും നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടവകാശം ഇല്ല. രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്നയാള്‍ ജൂലൈ 25ന് സത്യപ്രതിജ്ഞ ചെയ്യും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാറായിരിക്കും സത്യവാചകം ചൊല്ലിക്കൊടുക്കുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT