India

ആ അനുഗ്രഹം ഇപ്പോഴുമുണ്ട്, ആരോടും ശത്രുതയില്ല; എതിരാളിയെക്കുറിച്ച് നിതിന്‍ ഗഡ്കരി

വോട്ട് ചോദിച്ച് ജനങ്ങളിലേക്ക് വീണ്ടും ചെല്ലുന്നത് അഞ്ച് വര്‍ഷം അവര്‍ക്കായി ചെയ്ത കാര്യങ്ങളുമായാണ്. അതുകൊണ്ട് തന്നെ തനിക്ക് യാതൊരു സമ്മര്‍ദ്ദങ്ങളും ഇല്ലെന്നും

Author : സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍: രാഷ്ട്രീയത്തില്‍ താന്‍ ആരോടും ശത്രുത പുലര്‍ത്താറില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ബിജെപി മുന്‍എംപിയായ നാന പട്ടോല്‍ തനിക്കെതിരെ സ്ഥാനാര്‍ത്ഥിയാകുന്നത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു ഗഡ്കരിയുടെ ഈ മറുപടി. മഹാരാഷ്ട്രയില്‍ നിന്നും മത്സരിക്കുന്നവരില്‍ പട്ടോലുമുണ്ടെന്ന് കഴിഞ്ഞദിവസമാണ് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്. 

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആരുടെയും അവകാശത്തെ താന്‍ ചോദ്യം ചെയ്യുന്നില്ലെന്നും ആരെയും വിമര്‍ശിക്കാനില്ലെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. വോട്ട് ചോദിച്ച് ജനങ്ങളിലേക്ക് വീണ്ടും ചെല്ലുന്നത് അഞ്ച് വര്‍ഷം അവര്‍ക്കായി ചെയ്ത കാര്യങ്ങളുമായാണ്. അതുകൊണ്ട് തന്നെ തനിക്ക് യാതൊരു സമ്മര്‍ദ്ദങ്ങളും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പട്ടോല്‍ ബിജെപിയില്‍ ആയിരുന്ന സമയത്ത് ഗഡ്കരി അദ്ദേഹത്തെ അനുഗ്രഹിച്ചിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഒരാള്‍ പാര്‍ട്ടി വിട്ടു പോയത് കൊണ്ട് അനുഗ്രഹം പൊയ്‌പ്പോകുന്നില്ലെന്നായിരുന്നു ഗഡ്കരിയുടെ മറുപടി. 

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി നേതൃത്വവും സര്‍ക്കാരും തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ് പട്ടോല്‍ പാര്‍ട്ടി വിട്ടത്.  മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നാല് ഘട്ടങ്ങളിലായാണ് നടക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു