India

രാഹുലിനെതിരെ കലാപം, ഗോവയില്‍ ഒരു എംഎല്‍എ കൂടി രാജിവച്ചു

രാഹുല്‍ ഗാന്ധിയെ നേതാവായി അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ഒരു എംഎല്‍എ കൂടി കോണ്‍ഗ്രസില്‍നിന്ന് രാജി പ്രഖ്യാപിച്ചു. സാവിയോ റോഡ്രിഗസാണ് പാര്‍ട്ടി വിടുന്നതായി അറിയിച്ചത്.

സമകാലിക മലയാളം ഡെസ്ക്

പനജി: ഗോവയില്‍ വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്. രാഹുല്‍ ഗാന്ധിയെ നേതാവായി അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ഒരു എംഎല്‍എ കൂടി കോണ്‍ഗ്രസില്‍നിന്ന് രാജി പ്രഖ്യാപിച്ചു. സാവിയോ റോഡ്രിഗസാണ് പാര്‍ട്ടി വിടുന്നതായി അറിയിച്ചത്.

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വിശ്വാസവോട്ടു നേടിയതിനു പിന്നാലെ വാല്‍പോയ് എംഎല്‍എ വിശ്വജിത് റാണ രാജി വച്ചിരുന്നു. വിശ്വാസവോട്ടെടുപ്പില്‍നിന്നു വിട്ടുനിന്ന റാണയുടെ നടപടി ചര്‍ച്ചയാവുന്നതിനു പിന്നാലെയായിരുന്നു രാജി. റാണ ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നതായും മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനു മത്സരിക്കുന്നതിനായാണ് എംഎല്‍എ സ്ഥാനം രാജിവച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനു പിന്നാലെയാണ് സാവിയോ റോഡ്രിഗസ് രാജി പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധിയെ നേതാവായി അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് സാവിയോ രാജി തീരുമാനം അറിയിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കേണ്ട പാര്‍ട്ടി നേതാക്കള്‍ ഗോവയിലെത്തി ആസ്വദിച്ചു നടക്കുകയാണെന്ന് വിശ്വജിത് റാണ നേരത്തെ ആരോപിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വര്‍ഗീയതയുടെ ചേരിയില്‍ നിര്‍ത്തി ചോദ്യം ചെയ്യുന്നത് സഹിക്കാനാവുന്നില്ല; വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് സജി ചെറിയാന്‍

'ഇനി കോമ്പുകോര്‍ക്കില്ല; എസ്എന്‍ഡിപി - എന്‍എസ്എസ് ഐക്യത്തിന് അംഗീകാരം'

ഉർവശിയുടെ സഹോദരനും നടനുമായ കമൽ റോയ് അന്തരിച്ചു

ഐപിഎൽ വേദി എവിടെ?, നിലപാടറിയിക്കണമെന്ന് രാജസ്ഥാൻ, ബെംഗളൂരു ക്ലബ്ബുകളോട് ബി സി സി ഐ

89,910 രൂപ മുതല്‍ വില; പുതിയ പള്‍സര്‍ 125 വിപണിയില്‍, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT