India

റഷ്യ ഹിന്ദുരാഷ്ട്രം; പുരാതന റഷ്യയില്‍ ഹിന്ദുത്വത്തിന്റെ വേരുകളുണ്ടെന്ന് തെളിവുകള്‍

ക്രിസ്തുമതത്തിനാണ് അവിടെ ഏറ്റവുമധികം പ്രാധാന്യം. എന്നിട്ടുപോലും ഹൈന്ദവ സംസ്‌കാരിത്തിന്റെ ചില  ഏടുകള്‍ റഷ്യയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

പുരാതന റഷ്യയില്‍ ഹൈന്ദവ സംസ്‌കാരം നിലനിന്നിരുന്നുവെന്ന അവകാശവാദവുമായി സംഘ്പരിവാര്‍ ആഭിമുഖ്യമുള്ള ഓണ്‍ലൈന്‍ വെബ്‌പോര്‍ട്ടല്‍. ലോകത്ത് മതങ്ങള്‍ അംഗീകരിക്കപ്പെട്ട കാലഘട്ടം മുതല്‍ ഹൈന്ദവ സംസ്‌കാരം റഷ്യയില്‍ പ്രചുരപ്രചാരണം നേടിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയില്‍ മാത്രമൊതുങ്ങാതെ ഹൈന്ദവ സംസാകാരം അയല്‍പക്കരാജ്യങ്ങളിലേക്കും വ്യാപിച്ചിരുന്നതായും ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ഇതിന് തെളിവുകള്‍ ഉണ്ടെന്ന അവകാശവാദവുമായാണ് വെബ്‌സൈറ്റ് രംഗത്ത് എത്തിയിരിക്കുന്നത്. റഷ്യയെ  മതനിരപേക്ഷ രാജ്യമായിട്ടാണ് ലോകം വിശേഷിപ്പിക്കുന്നത്. വിവിധ മതവിഭാഗങ്ങളില്‍ പെട്ടവര്‍ സഹവര്‍ത്തിത്തോടെ ഇവിടെ ജീവിക്കുന്നുണ്ട്. പുരാതന റഷ്യയില്‍ ഹിന്ദുത്വത്തിന്റെ വേരുകളുണ്ടെന്ന് തെളിവുകള്‍ഹൈന്ദവ സംസ്‌കാരവുമായി റഷ്യയ്ക്ക് അഭേദ്യമായ ബന്ധമുണ്ടെന്ന് റഷ്യന്‍ അധികൃതരെ ഉദ്ധരിച്ച് കൊണ്ട് വെബ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വൈഷ്ണവ വിശ്വാസികള്‍ കൃഷ്ണന്റെ ആശയങ്ങള്‍ റഷ്യയില്‍ പ്രചരിപ്പിച്ചിരുന്നതിന്റെ തെളിവകള്‍ തന്നെയാണ് റഷ്യയില്‍ ഹൈന്ദവ സംസ്‌കാരം വേരൂന്നിയതായുള്ള അവകാശവാദങ്ങള്‍ക്ക് നിദാനം. വോള്‍ഗാ തീരത്തുനിന്നും വിഷ്ണുവിന്റെ പ്രതിമ ഉത്ഖനനത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. എഡി 7ാം കാലഘട്ടത്തിനും മുതല്‍ 9ാം കാലഘട്ടത്തിനിടയില്‍ നടന്ന ഉത്ഖനനത്തില്‍ കണ്ടെത്തിയെന്നാണ് റഷ്യന്‍ ചരിത്രകാരന്‍മാര്‍ വ്യക്തമാക്കുന്നത്. ഈ മേഖലയില്‍ നിന്നും നിരവധി പുരാവസ്തുക്കള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT