India

റോഡിലെ കുഴികണ്ട് കോണ്‍ഗ്രസ് എംഎല്‍എ ക്ഷുഭിതന്‍; എന്‍ജിനിയറെ വിളിച്ചുവരുത്തി ചളി കോരിയൊഴിച്ചു, കെട്ടിയിട്ടു; വിഡിയോ

ദേശീയപാതയ്ക്ക് സമീപം ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് എംഎല്‍എ റോഡില്‍ വഴിനീളെ കുഴികള്‍ കണ്ടത് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഴക്കാലമായാല്‍ റോഡുകളില്‍ കുഴി രൂപപ്പെടുന്നത് സര്‍വസാധാരണമാണ്. എന്‍ജീനിയര്‍മാര്‍ക്കെതിരെ രോഷപ്രകടനങ്ങളും ഉണ്ടാവാറുണ്ട്. എന്നാല്‍ ഇവിടെ റോഡിലെ കുഴികണ്ടപ്പോള്‍ ക്ഷുഭിതരായത് എംഎല്‍എയും അനുയായികളുമാണ്. എംഎല്‍എ ദേശീയപാതയ്ക്ക് സമീപമുള്ള കന്‍കവാലിക്ക് സമീപം ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് റോഡിലെ കുഴികള്‍ കണ്ടത്. മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ മകനും കോണ്‍ഗ്രസ് എംഎല്‍എയുമായ  നിതീഷ് നാരായണ്‍ റാണെയുടെ നേതൃത്വത്തിലാണ് എന്‍ജിനിയര്‍ക്ക് നേരെ കയ്യേറ്റം നടത്തിയത്.എന്‍ജിനിയര്‍ക്ക് നേരെ നടത്തുന്ന കയ്യറ്റങ്ങളുടെ വീഡിയോ എംഎല്‍എ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം വിവാദമായത്. 

റോഡിലെ കുഴികള്‍ കണ്ടപ്പോള്‍ എംഎല്‍എ എന്‍ജിനിയറെ വിളിച്ചുവരുത്തി. അനുയായികള്‍  നോക്കി നില്‍ക്കെ എംഎല്‍എ എന്‍ജിയറോട് മോശമായി സംസാരിക്കുകയും പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് ബക്കറ്റില്‍ ചളിവെള്ളമെടുത്ത് എന്‍ജിനിയറുടെ മേല്‍ ഒഴിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഹൈവേക്ക് സമീപത്തെ പാലത്തില്‍ എന്‍ജിനിയറെ കെട്ടിയിടുകയും ചെയ്തു.

എംഎല്‍എയുടെ നടപടിയില്‍ വ്യാപകപ്രതിഷേധമാണുയരുന്നത്. കഴിഞ്ഞ ദിവസം മുംബൈയിലെ നഗരസഭ ഉദ്യോഗസ്ഥനെ ബിജെപി എംഎല്‍എ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചോടിച്ചത് ഏറെ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു എംഎല്‍എയുടെ നേതൃത്വത്തില്‍ എന്‍ജീനിയര്‍ക്ക് നേരെ കയ്യേറ്റമുണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കും, രേഖകള്‍ കൈമാറാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

കേരളത്തിലെത്തിയാല്‍ പൊറോട്ടയും ബീഫും കഴിക്കുമെന്ന് പ്രദീപ് രംഗനാഥന്‍; 'ധര്‍മദ്രോഹി, ഹിന്ദുവിരോധി'യെന്ന് വിമര്‍ശനം

പാൽ തിളച്ച് പൊങ്ങിപ്പോകാതിരിക്കാൻ ഇവ ചെയ്യൂ

ശബരിമല സ്വര്‍ണ്ണക്കൊള്ള: എന്‍ വാസു ജയിലില്‍ തന്നെ; മുരാരി ബാബു അടക്കം മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ അവസരം; കേരളത്തിലും ഒഴിവ്

SCROLL FOR NEXT