India

ലാഭമല്ലാത്ത ട്രെയിനുകള്‍ ലോക്ക്‌ഡൗണിന്‌ ശേഷം പുനരാരംഭിക്കില്ല; പാസഞ്ചറുകള്‍ക്ക്‌ ഭീഷണി

അത്യാവശ്യമായ യാത്ര ട്രെയ്‌നുകള്‍ മാത്രം ഓടിക്കാനും, അധികം കിട്ടുന്ന സമയം ചരക്ക്‌ ട്രെയ്‌നുകള്‍ക്ക്‌ നല്‍കാനുമാണ്‌ റെയില്‍വേയുടെ നീക്കം

സമകാലിക മലയാളം ഡെസ്ക്


പാലക്കാട്:‌ ലോക്ക്‌ഡൗണിന്‌ ശേഷം വീണ്ടും ഓടിത്തുടങ്ങുമ്പോള്‍ ലാഭകരമല്ലാത്ത ട്രെയിനുകള്‍ പുനരാരംഭിക്കില്ല. അത്യാവശ്യമായ യാത്ര ട്രെയിനുകള്‍ മാത്രം ഓടിക്കാനും, അധികം കിട്ടുന്ന സമയം ചരക്ക്‌ ട്രെയിനുകള്‍ക്ക്‌ നല്‍കാനുമാണ്‌ റെയില്‍വേയുടെ നീക്കം.

വളരെ ഹ്രസ്വവും ഏറെ ദീര്‍ഘവുമായ ട്രെയിനുകളെ നിരുത്സാഹപ്പെടുത്തും. ആളുകള്‍ ഹ്രസ്വയാത്രയ്‌ക്ക്‌ ബസും ദീര്‍ഘയാത്രയ്‌ക്ക്‌ വിമാനവുമാണ്‌ ആശ്രയിക്കുന്നത്‌. ഒരു രാത്രിയോ പകലോ നീളുന്ന ഇന്റര്‍സിറ്റി എക്‌സ്‌പ്രസ്‌ ട്രെയിനുകള്‍ക്കായിരിക്കും ഇനി മുന്‍ഗണന നല്‍കുക.

ലോക്ക്‌ഡൗണ്‍ കാലത്ത്‌ ട്രെയ്‌ന്‍ ഓട്ടം നിര്‍ത്തിയപ്പോള്‍ റെയില്‍വേ നടത്തിയ പഠനത്തിലാണ്‌ ചരക്ക്‌ കടത്തിന്‌ പ്രാമുഖ്യം നല്‍കാന്‍ നിര്‍ദേശമുള്ളത്‌. തിരക്കുള്ള സമയത്ത്‌ .യാത്ര നിരക്ക്‌ ഉയര്‍ന്ന സുവിധ സ്‌പെഷ്യല്‍ ഓടിക്കും. യാത്രാ ട്രെയ്‌നുകള്‍ കുറയുമ്പോള്‍ നഷ്ടം കുറയുമെന്നും ഇതുവരെ ചരക്ക്‌ കടത്തിന്റെ നിരക്ക്‌ കുറക്കാമെന്ന്‌ വിലയിരുത്തപ്പെടുന്നു.

മാത്രമല്ല, ഗുഡ്‌സ്‌ ട്രെയ്‌നുകള്‍ക്ക്‌ സമയക്ലിപ്‌തത പാലിക്കാനും സാധിക്കും. മരുന്നുകളും, ഭക്ഷണ പദാര്‍ഥങ്ങളും ട്രെയ്‌നില്‍ തന്നെ രാജ്യം മുഴുവന്‍ എത്തിക്കാനാവും. ഇത്‌ സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കുമെന്നും റെയില്‍വേ കണക്ക്‌ കൂട്ടുന്നു. റിപ്പോര്‍ട്ട്‌ നടപ്പിലാക്കിയാല്‍ പാസഞ്ചര്‍ ട്രെയ്‌നുകളില്‍ ചിലത്‌ ഓട്ടം നിര്‍ത്തിയേക്കും. കായംകുളം-എറണാകുളം, തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചറുകള്‍ പോലുള്ളവ വന്‍ നഷ്ടത്തിലാണ്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT